മോഹനന് കൃഷി തന്നെ ജീവിതം
മോഹനന് കൃഷി തന്നെ ജീവിതം
Thursday, February 29, 2024 1:50 PM IST
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസം അതുമായി മാർക്കറ്റിലെത്തും. വീണ്ടും കൃഷിയിടത്തിലേക്ക്. ഉച്ചയ്ക്കു വിശ്രമം.

വെയിൽ ചാഞ്ഞാൽ വീണ്ടും കൃഷിയിടത്തിൽ. പിന്നെ സന്ധ്യയോളം അവിടെത്തന്നെ. ഇപ്പോൾ മോഹനന്‍റെ കൃഷിയിടത്തിൽ സാലഡ് വെള്ളരി വിളവെടുപ്പ് കാലമാണ്.

സാലഡ് വെള്ളരി

സാലഡ് വെള്ളരി കൃഷിയിൽ മികച്ച നേട്ടം കൊയ്യുകയാണ് ആലങ്ങാട് മോഹനൻ. 15 സെന്‍റിലെ കൃഷിയിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ 75 മുതൽ 80 കിലോവരെ കിട്ടും.

വിളവെടുത്തു കഴിഞ്ഞാൽ സമീപ പട്ടണങ്ങളായ വരാപ്പുഴ, മഞ്ഞുമ്മൽ, പറവൂർ പട്ടണങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ട് എത്തിക്കും. കിലോയ്ക്ക് 40 രൂപയ്ക്കാണു വില്പന.

രണ്ടു നാളിലൊരിക്കൽ 3000 രൂപയ്ക്കുമേൽ കിട്ടും. മാർക്കറ്റിൽ ചില്ലറ വില്പന വില കിലോയ്ക്ക് 60 രൂപ. ആറുമാസത്തെ പച്ചക്കറി കൃഷിയിൽ നിന്ന് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെ ആദായം ലഭിക്കുമെന്ന് മോഹനൻ പറയുന്നു.

പരിപാലനച്ചെലവ് ഒഴിവാക്കി സ്വന്തം പ്രയത്നം കൂടി ഉൾപ്പെടുത്തിയുള്ള വരുമാനമാണിത്.

കൃഷി രീതി

ഇന്തോ- അമേരിക്കൻ സാലഡ് കുക്കുംബറാണു കൃഷി ചെയ്തത്. നട്ട് 45 ദിവസത്തിനകം വിളവ് എടുക്കാം. കിളച്ചൊരുക്കിയ മണ്ണിൻ ആട്ടിൻകാട്ടം, കോഴിവളം, ചാണകപ്പൊടി എന്നിവ കലർത്തിയിടും.

ആറടി അകലത്തിൽ പണ കോരും. പണയ്ക്ക് ഒന്നരയടി ഉയരം. പണയിൽ മൾച്ചിംഗ് ഷീറ്റു വിരിച്ച് നിശ്ചിത അകലത്തിൽ ദ്വാരമിട്ട് വിത്ത് നടും.

മൂന്ന് ഇല വിരിഞ്ഞശേഷം കാത്സ്യം ബോറോണ്‍ അടിക്കും. താങ്ങ് നൽകാനായി പണയിലൂടെ വേലിക്കന്പ് നാട്ടി കയർകൊണ്ട് പരസ്പരം കെട്ടും. വള്ളി പടർന്നു തുടങ്ങിയാൽ വേലിയിൽ പടർത്തി വിടും.

എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ 20 കിലോയും അഞ്ചു കിലോ പൊട്ടാഷും കൂട്ടി ചേർക്കും. വിത്ത് നട്ട് 20 ദിവസത്തിനുശേഷം ഷീറ്റ് മാറ്റി ഈ മിശ്രിതം നൽകും.

കൃഷി തുടങ്ങിയിട്ട് 13 വർഷം

മറ്റ് തൊഴിൽ വിട്ടു പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞിട്ട് 13 വർഷമായി. കൂട്ടുകൃഷി ചെയ്തിരുന്ന കാലത്താണ് മഹാപ്രളയമെത്തിയത്. വീടുകളുടെ ടെറസിന് ഒപ്പം വെള്ളമെത്തി. കൃഷിയെല്ലാം നശിച്ചു.

അഞ്ചു ലക്ഷത്തിന്‍റെ നഷ്ടമുണ്ടായി. വെള്ളം ഇറങ്ങിയപ്പോൾ പണകളിലെ ഷീറ്റ് മാറ്റി കിളച്ചൊരുക്കി. അടുത്ത കൃഷിക്ക് ഇരട്ടി വിളവ് കിട്ടി. മണ്ണിന്‍റെ പുളിയും മറ്റും പോയതിനാലാകാം മികച്ച വിളവ് ലഭിച്ചതെന്ന് മോഹനൻ പറയുന്നു.

പാട്ടത്തിനെടുത്ത ഒരേക്കറിലാണ് പച്ചക്കറി കൃഷി. മുഴുവൻ സ്ഥലത്തും ഒരേ സമയം കൃഷിയിറക്കി ആവശ്യത്തിലധികം ഉത്പാദിപ്പിക്കില്ല. ഭൂമി എട്ടോ ഒൻപതോ സെന്‍റു വീതമുള്ള പ്ലോട്ടുകളായി തിരിക്കും.

ഒരു പ്ലോട്ടിൽ ഓരോ സീസണിലും വില്പന നടക്കാവുന്ന പച്ചക്കറി കൃഷി ചെയ്യും. ഇപ്പോൾ കനത്ത ചൂടാണ്. അതിനാൽ കഴിഞ്ഞമാസം സാലഡ് വെള്ളരി നട്ടു. വെള്ളരി കൃഷിക്ക് പറ്റിയ കാലാവസ്ഥ.

നല്ല മഴ പെയ്താൽ സാലഡ് വെള്ളരി വില ഇടിയും. ഇതിനു തൊട്ടുമുന്പു ചെയ്ത പൊട്ടുവെള്ളരി കൃഷിയും വിജയമായിരുന്നു.



തണ്ണി മത്തൻ പരാജയം

മോഹനന്‍റെ എല്ലാ കൃഷിയും വിജയമല്ല. പരാജയത്തിന്‍റെ അനുഭവങ്ങളുമുണ്ട്. കൂർക്ക കൃഷി ഇറക്കിയത് പരാജയപ്പെട്ടു.

എന്നാൽ ചവറിൽ കൂട്ടിയിട്ടിരുന്ന നാലു മൂട് കൂർക്കയിൽ നിന്നു 12 കിലോ കിട്ടുകയും ചെയ്തു. കഴിഞ്ഞ വർഷം തണ്ണിമത്തൻ കൃഷിയിറക്കിയെങ്കിലും പരാജയപ്പെട്ടു.

വെണ്ട കൃഷി

എട്ടു സെന്‍റിൽ നട്ട വെണ്ടയുടെ വിളവെടുപ്പ് രണ്ടാഴ്ച കഴിഞ്ഞാൽ ആരംഭിക്കും. അപ്പോൾ സാലഡ് വെള്ളരിയുടെ വിളവെടുപ്പ് കഴിയും. തൊട്ടടുത്ത എട്ട് സെന്‍റിൽ കാബേജ് കൃഷിയിറക്കിയിട്ടുണ്ട്.

അതിനപ്പുറം പാവലും പയറും കിളിർത്തു വരുന്നു. സാലഡ് വെള്ളരിയും വെണ്ടയും കഴിയുന്പോൾ പാവലും പയറും വിളവെടുപ്പ് തുടങ്ങും.

പേരെടുത്തത് സുന്ദരി മത്തൻ

സാധാരണ മത്തന്‍റെ ഗുണ വിശേഷങ്ങളെല്ലാമുള്ളതാണ് സുന്ദരി മത്തൻ. അന്പിളി മത്തൻ, മൈസൂർ മത്തൻ എന്നീ പേരുകളും ഇതിനുണ്ട്. മത്തൻ കൃഷിക്കിറങ്ങിയപ്പോൾ വിത്ത് കിട്ടാനില്ല.

അതിനാൽ കടയിൽനിന്നു വാങ്ങിയ മത്തനിൽ നിന്നു വിത്തെടുത്ത് മുളപ്പിച്ച് കൃഷിയിറക്കി. കൃഷി വൻ വിജയമായി. മത്തന് ഏപ്രിൽ, മെയ് മാസങ്ങളിലാണ് ആവശ്യക്കാർ കൂടുതൽ.

അറിയാത്ത കൃഷിക്ക് പോകില്ല

അറിയാത്ത കൃഷിക്കിറങ്ങാൻ മോഹനനെ കിട്ടില്ല. പുതിയ കൃഷിയിറക്കുന്പോൾ ആദ്യം ആ കൃഷി ചെയ്യുന്ന കർഷകനെ സന്ദർശിച്ച് കൃഷി രീതികൾ മനസിലാക്കും.

പച്ചക്കറി കൃഷിയിൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്നും കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും ഒട്ടേറെ സാങ്കേതിക സഹായവും ലഭിച്ചിട്ടുണ്ട്. ട്രിച്ചി വാഴ ഗവേഷണ കേന്ദ്രത്തിലെത്തിയാണ് ഡ്രിപ്പ് ഇറിഗേഷന്‍റെ സാധ്യത നേരിൽക്കണ്ട് മനസിലാക്കികയത്.

ഡ്രിപ്പ് ഇറിഗേഷൻ വിദഗ്ധൻ

സംസ്ഥാന കൃഷി വകുപ്പിൽ നിന്ന് ഡ്രിപ്പ് ഇറിഗേഷൻ സബ്സിഡിയോടെ ലഭിച്ചു. പക്ഷേ തുള്ളി നന ഏതാനും മാസം കഴിഞ്ഞപ്പോൾ കാര്യമായി നടക്കാതായി.

ട്യൂബിലെ പല ഭാഗവും ആറു മാസമാകുന്പോൾ അടഞ്ഞു പോകുന്നതാണ് പ്രശ്നം. ട്രിച്ചി വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് പച്ചക്കറി കൃഷിയിലും ഡ്രിപ്പ് ഇറിഗേഷനിലും പാഠങ്ങൾ സ്വായത്തമാക്കിയതോട ആ പ്രശ്നം പരിഹരിക്കാനായി.

ഇതിനിടെ, കോയന്പത്തൂരും ട്രിച്ചിയിലും പോയി സാധനങ്ങൾ വാങ്ങി സ്വന്തമായി ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കാനും പഠിച്ചു. ഇപ്പോൾ സർക്കാർ സബ്സിഡിയിൽ ലഭ്യമാക്കുന്നതിനേക്കാൾ കുറഞ്ഞനിരക്കിൽ ഡ്രിപ്പ് സംവിധാനം ഒരുക്കാൻ മോഹനന് കഴിയും.

ഡ്രിപ്പ് സംവിധാനം പഠിപ്പിക്കാനും തയാർ

ഓരോ കൃഷിക്കും യോജിച്ച ഡ്രിപ്പ് രീതിയാണ് വേണ്ടത്. തുള്ളി നന വേണ്ടിടത്ത് അതു നടപ്പാക്കണം. ചെറിയ സ്പ്രിംഗ്ളർ വച്ചാൽ രണ്ടടി മുതൽ നാലടി വരെ ചുറ്റും നനയും. 15 മിനിട്ട് തുറന്നുവച്ചാൽ പച്ചക്കറി ചെടിയും തറയും നനയും.

കുറച്ചുകൂടി വലിയ സംവിധാനമൊരുക്കിയാൽ വളവും കീടനാശിനിയും ഡ്രിപ്പിലൂടെ നൽകാം. തന്‍റെ കൃഷിയിടത്തിലെത്തുന്നവർക്ക് മോഹനൻ ഡ്രിപ്പ് സംവിധാനമൊരുക്കാൻ പരിശീലനം നൽകുന്നുണ്ട്.

ബ്ലോക്കിലും ഗ്രാമപഞ്ചായത്തിലും മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ആലുവ കൂനമ്മാവ് റൂട്ടിലാണ് താമസം. കൂനമ്മാവ് നിന്നും ആലുവയിൽ നിന്നും കൊഴുവങ്ങയിലെത്താം. ഭാര്യ സുനിത. രണ്ട് ആണ്‍ മക്കൾ.

ഫോണ്‍: 90720 05651.

വൈ.എസ്. ജയകുമാർ