കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
Friday, March 1, 2024 3:39 PM IST
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാടുകളുടെ തൂക്കം ദിനംപ്രതി വർധിപ്പിക്കാനും മുരിങ്ങ ഉത്തമം.

മുരിങ്ങയിലയും തണ്ടും കാലിത്തീറ്റയായി ഉപയോഗിച്ചാൽ 32 ശതമാനം തൂക്കവും 43- 65ശതമാനം പാൽ ഉത്പാദനവും വർധിപ്പിക്കാൻ കഴിയുമെന്ന് ട്രീസ് ഫോർ ലൈഫ് എന്ന സംഘടന നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

വാണിജ്യടിസ്ഥാനത്തിലുള്ള മുരിങ്ങ കൃഷി

ഒരു ഹെക്ടറിൽ നിന്നു 650 മെട്രിക് ടണ്‍ പച്ച മുരിങ്ങ കാലിത്തീറ്റയും ഉണക്കുന്പോൾ 130 മെട്രിക് ടണ്ണും ലഭിക്കും.

കൃഷിരീതി

1. കാലാവസ്ഥ

മുരിങ്ങ കൃഷിക്ക് 25 ഡിഗ്രി മുതൽ 48 ഡിഗ്രി വരെ ചൂടുള്ള കാലാവസ്ഥയാണ് അനുയോജ്യം. വെള്ളം കെട്ടി നിൽക്കാത്തതും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്താണു കൃഷിയിറക്കേണ്ടത്.

800 മില്ലി മീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജലസേചന സൗകര്യമുണ്ടായിരിക്കണം. എന്നാൽ, വർഷത്തിൽ 250 മി.മീ മുതൽ 3000 മി.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങ ളിൽ ജലസേചന സൗകര്യം ഒരുക്കേ ണ്ടതില്ല.

PH 6.3 മുതൽ 7.0 വരെയുള്ള എല്ലാത്തരം മണ്ണിലും മുരിങ്ങ കൃഷി ചെയ്യാം. pkm1, pkm2 ഇനങ്ങളിൽപ്പെട്ട മുരിങ്ങകളാണ് കന്നുകാലി തീറ്റ ഉത്പാദനത്തിന് അനുയോജ്യം.



നടീൽ രീതി

ഒരേക്കർ സ്ഥലത്തു കൃഷി ചെയ്യാൻ 15 കിലോ വിത്ത് വേണം (ഹെക്ടറിൽ 40 കിലോ) ഒരു കിലോയിൽ 4000 വിത്തുകൾ ഉണ്ടാവും. നടുന്നതിനു മുന്പ് വിത്തുകൾ 10 - 12 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം.


മണ്ണിൽ രണ്ട് സെന്‍റിമീറ്റർ താഴ്ത്തി വേണം നടാൻ. ഒരു കുഴിയിൽ രണ്ട് വിത്തു നടാം. രണ്ടും കളിർത്താൽ ഒന്നു പിഴുതെ ടുത്തു കിളിർക്കാത്ത കുഴിയിലേക്കു മാറ്റാം. നട്ടു 12- 15 ദിവസത്തിനുള്ളിൽ കിളിർത്തു തുടങ്ങും.

ചെടികൾ തമ്മിലും വരികൾ തമ്മിലും ഒരടി അകലം വേണം. ഒരേക്കർ സ്ഥലത്ത് 40000 തൈകൾ വളർത്താം. ജലസേചന സൗകര്യമുണ്ടെങ്കിൽ വർഷത്തിൽ എല്ലാ സമയത്തും മുരിങ്ങ കൃഷി ചെയ്യാം.

കൃഷി തുടങ്ങി തൊണ്ണൂറാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. തുടർന്ന് ഓരോ 45 ദിവസം കൂടുന്പോഴും വിളവെടുക്കാം. കടുത്ത വേനലിൽ ആഴ്ചയിൽ ഒരിക്കൽ നന്നായി നനച്ചു കൊടുത്താൽ നല്ല വിളവ് ലഭിക്കും.

ഒരിക്കൽ കൃഷി ചെയ്യുന്ന മുരിങ്ങയിൽ നിന്നും 8 -10 വർഷം വരെ വിളവ് കിട്ടും. ഭൂനിരപ്പിൽ നിന്ന് ഒരടി മുകളിൽ വച്ച് ഇലയും തണ്ടും മുറിച്ചെടുക്കാം. തുടർന്നു കട്ടർ ഉപയോഗിച്ചു ഇലയും തണ്ടും ചെറു കഷ്ണങ്ങളാക്കി ഉണക്കി കന്നുകാലികൾക്കു തീറ്റയായി നൽകാം.

ഒരു വർഷത്തിൽ ആറ് തവണ ഇലയും തണ്ടും വിളവെടുക്കാം. ഉണങ്ങിയ ഇലയും തണ്ടും കന്നുകാലി പെല്ലറ്റ് ഉത്പാദനത്തിനു വൻ തോതിൽ ഉപയോഗിച്ച് വരുന്നു. ഇതു കന്നുകാലികൾക്കും ആട്, പന്നി, മുയൽ, മത്സ്യം, കോഴി, താറാവ്, മറ്റു വളർത്തു പക്ഷികൾക്കും നൽകി വരുന്നു.

വീടുകളിൽ ചെറിയ പെല്ലെറ്റ് റൈസിംഗ് മെഷീൻ ഉപയോഗിച്ച് മുരിങ്ങ പെല്ലറ്റ് ഉത്പാദിപ്പിക്കാം. ഒരേക്കർ സ്ഥലത്ത് മുരിങ്ങ കൃഷി ചെയ്യാൻ 3,65,890 രൂപയോളം ചെലവ് വരും.

കൂടുതൽ വിവരങ്ങൾക്ക്:

THE FARMING TRUST OF INDIA
DOOR NO 10/733 1ST FLOOR
SHK COMPLEX, BPLJN
KOOTUPATHA, CHANDRANAGAR(PO)
PALAKKAD, KERALA - 678007, INDIA

ഫോണ്‍: 92497 92275, 82819 55275
Fartmrust.agri@resiffmail.com