പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
Tuesday, March 12, 2024 4:29 PM IST
ജിജേഷ് ചാവശേരി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാണു കണ്ണൂർ ജില്ലയിൽ മട്ടന്നൂർ നഗരസഭയിലെ പരിയാരത്തെ സ്നേഹ തീരം സി. യൂസഫ്.

ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസ് സ്റ്റാഫായ യൂസഫ് ഒഴിവ് സമയങ്ങളിലാണ് കൃഷിയ്ക്ക് സമയം കണ്ടെത്തിയത്. വീടിന് സമീപത്തുള്ള സ്ഥലം പാട്ടത്തിനെടുത്താണ് പപ്പായ കൃഷി നടത്തിയത്.

ചാലോട് കൃഷിഭവനിൽ നിന്നു വാങ്ങിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് കൃഷി ചെയ്തത്. നാലു മാസം കൊണ്ട് പപ്പായ കായ്ക്കും. ഏഴ് മാസം കൊണ്ടു വിളവെടുക്കുകയും ചെയ്യാം.


20 സെന്‍റ് സ്ഥലത്ത് നൂറിലേറെ പപ്പായ തൈകളാണ് നട്ടത്. ഒരു ചെടിയിൽ നിന്നു 50 മുതൽ 75 കിലോ വരെ പപ്പായ ലഭിച്ചു. പ്രദേശത്തെ കടകളിലാണ് വില്പന.

പത്ത് വർഷം മുന്പാണ് യൂസഫ് കൃഷിയിലേക്കിറങ്ങിയത്. തേനീച്ച, മുട്ട കോഴി വളർത്തൽ, നേന്ത്രവാഴ എന്നിവയുമുണ്ട്.