Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Chocolate
കേരളീയകലകൾ
ആറു നാട്ടിൽ നൂറു ഭാഷ - നമ്മുടെ കൊച്ചു കേരളത്തിലെ ഭാഷാവ്യത്യാസത്തെക്കുറിച്ച് ഇങ്ങനെ ഒരു ചൊല്ലുണ്ട്. ഏത് നാട്ടിൽ ചെന്നാലും അവരവരുടേതായ പ്രാദേശിക ഭാഷകൾ ഉണ്ടാകും. അതുപോലെതന്നെയാണ് കേരളത്തിലെ കലകളുടെ കാര്യവും.
മലനാടും ഇടനാടും തീരപ്രദേശവും ചേർന്ന കേരളത്തിലെ എണ്ണിയാൽ ഒടുങ്ങാത്ത കലാപാരന്പര്യം നമ്മുടെ ദേശസംസ്കാരത്തെ ഉയർത്തിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നമുക്കു പറയാം നമ്മുടെ നാടിന്റെ കണ്ണാടിയാണ് കലകളെന്ന്.
ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളിലും കൈതക്കാടുകളിലും നിരവധി കലാരൂപങ്ങൾ വളർന്നു പുഷ്ടി പ്രാപിച്ചിട്ടുണ്ട്. ഏതുതരം കലാരൂപമായാലും അതിനു പിന്നിലുള്ളത് മലയാളികളുടെ സൗന്ദര്യബോധമാണ്. കലകളുടെ വിളനിലം എന്ന് ഇവിടം സന്ദർശിക്കുന്ന ആരെക്കൊണ്ടും പറയിപ്പിക്കാൻ പാകത്തിൽ കലകൾ കേരളത്തിലുണ്ടെന്നാണ് സത്യം.
കേരളത്തിന്റെ കീർത്തി മറുനാട്ടിലും എത്തിച്ച മികച്ച കലാരൂപം കഥകളിതന്നെ. ഇക്കാര്യത്തിൽ തർക്കമില്ല. കടൽകടന്ന പെരുമ മറ്റൊരു കലാരൂപത്തിനും കേരളത്തിൽ ലഭിച്ചിട്ടുമില്ല. കൊട്ടാരക്കര തന്പുരാൻ ആവിഷ്കരിച്ച രാമനാട്ടത്തിന്റെ പരിഷ്കൃതരൂപമാണ് ഇന്നത്തെ കഥകളി എന്ന് പൊതുവേ വിശ്വസിക്കുന്നു. മഹാകവി വള്ളത്തോളിന്റെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ കേരള കലാമണ്ഡലം കഥകളിയെ ചിട്ടയോടെ വളർത്തുന്നു.
കഥകളിയുടെ സാഹിത്യരൂപത്തിന് ആട്ടക്കഥ എന്നു പറയുന്നു. നൃത്തനൃത്യനാട്യങ്ങളുടെ പൂർണതയാണ് കഥകളി. സംഗീതത്തിനും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം കഥകളിയിലുണ്ട്.
കഥകളിയിലെ വേഷങ്ങളെ പ്രധാനമായും അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയാണവ. ഗുണസന്പൂർണരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പച്ചവേഷത്തിലാണ്. രാക്ഷസന്മാർ, അസുരന്മാർ എന്നിവർക്ക് കരിവേഷം. അതിക്രൂരന്മാരായ രാക്ഷസന്മാർക്കും മറ്റും ചുവന്ന താടിവേഷം. വെള്ളത്താടി സാത്വികരായ കഥാപാത്രങ്ങൾക്കാണ്. സ്ത്രീകൾക്കാണ് മിനുക്ക്.
കഥകളിയിലെ സംഗീതം ഒരു പ്രത്യേക രീതിയിലുള്ളതാണ്. സോപാനസംഗീതം എന്നാണ് അതിനു പറയുന്നത്. കേളികൊട്ട്, കേളിക്കൈ, തോടയം, പുറപ്പാട്, മേളപ്പദം എന്നിവയാണ് കഥകളിച്ചടങ്ങുകൾ. വളരെ സമയം ചെലവാക്കി നിഷ്ഠയോടെ പഠനം നിർവഹിക്കുന്ന ഒരാൾക്ക് മാത്രമേ കഥകളി വശമാവൂ.
മലയാളത്തിന്റെ ജനകീയകല ഏതെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം അതു തുള്ളൽ തന്നെ. കുഞ്ചൻ നന്പ്യാരാണ് തുള്ളൽ എന്ന കലയുടെ പ്രണേതാവ്. ഐതിഹ്യം ഇങ്ങനെ ഉത്ഘോഷിക്കുന്നു. ചാക്യാരോട് പിണങ്ങി അന്പലപ്പുഴ ദേവനാരായണ സ്വാമി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഒരു ദിനംകൊണ്ട് കല്യാണസൗഗന്ധികം തുള്ളൽ എഴുതി ഉണ്ടാക്കി അവതരിപ്പിച്ചുവത്രേ. ഇതു കേവലം ഐതിഹ്യം. വളരെ നാളത്തെ ചിന്തയും ഒരുക്കവും തുള്ളൽ അവതരിപ്പിക്കാൻ നന്പ്യാർക്കു വേണ്ടിവന്നുവെന്നതാണ് സത്യം. ചാക്യാർക്കഥ കേവലം ഒരു നിയോഗം മാത്രം.
സാധാരണജനങ്ങൾക്ക് മനസിലാവാൻ കേരളഭാഷതന്നെ വേണമെന്നും സംസ്കൃതം പാടില്ലെന്നും കർക്കശനിലപാട് സ്വീകരിക്കുന്ന തുള്ളൽ കഥാകാരൻ മൂന്നുതരം തുള്ളലുകളാണ് അവതരിപ്പിക്കുന്നത്. ഓട്ടൻതുള്ളൽ, ശീതങ്കൻതുള്ളൽ, പറയൻതുള്ളൽ എന്നിങ്ങനെ ഇവയെ വേർതിരിക്കാം. വേഷത്തിലും പാടുന്ന പാട്ടിന്റെ താളത്തിലും മൂന്നുരൂപങ്ങൾക്കും ഭേദമുണ്ട്.
കഥകളിപോലെ ഉടുത്തൊരുക്കിന് പ്രൗഢമായ സാധനങ്ങളൊന്നും വേണ്ട തുള്ളലിന് എന്നത് ആ കലാരൂപത്തിന്റെ പ്രചരണത്തിനു കാരണമായിട്ടുണ്ട്. സാമൂഹികനവോത്ഥാനമാണല്ലോ കലകളുടെ കടമ. രസാസ്വാദനം കലകളുടെ ക്രിയാംശത്തെ പൂർണമാക്കുന്പോൾ സാമൂഹികമായ പുരോഗതി അവയുടെ ക്രിയാംശത്തെ നവീകരിക്കുന്നു. തുള്ളൽ അത്തരം ശ്രദ്ധേയ കലാരൂപം തന്നെയാണ്.
മലയാളികളുടെ തനത് നൃത്തരൂപം തന്നെയാണ് മോഹിനിയാട്ടം. അത് മോഹിപ്പിക്കുന്ന നൃത്തം തന്നെയാണ്. ഉടുത്തുകെട്ടും ഒരുക്കും ആരെയും ആകർഷിക്കും. തമിഴ്നാടു സ്വദേശിയായ വടിവേലുവാണ് മോഹിനിയാട്ടം ചിട്ടപ്പെടുത്തിയെടുത്തത് എന്നാണ് വിശ്വാസം.
ഗർഭശ്രീമാനായ സ്വാതി തിരുനാൾ മഹാരാജാവ് മോഹിനിയാട്ടം പരിഷ്ക്കരിക്കുന്നതിൽ ഏറെ ശ്രദ്ധവച്ചിട്ടുണ്ട്. ഈ കല രാജകൊട്ടാരങ്ങളുടെ അകത്തളത്തിൽ ഒതുങ്ങുകയും കൊട്ടാരങ്ങളുടെ നാശത്തോടെ തകരുകയും ചെയ്തു. ഈ അപചയം അൽപ്പമെങ്കിലും മാറിയത് വള്ളത്തോൾകലാമണ്ഡലം സ്ഥാപിച്ചതിലൂടെയാണ്. ഭരതനാട്യവും മോഹിനിയാട്ടവും അവിടുത്തെ പ്രധാന പാഠ്യവിഷയങ്ങളാണ്.
ചാക്യാർ കൂത്തും കൂടിയാട്ടവും കേരളത്തിലെ രണ്ടു പ്രധാന കലകൾ തന്നെയാണ്. ചാക്യാർകൂത്ത് കൂത്തന്പലത്തിലാണ് അരങ്ങേറുന്നത്. എന്നാണ് ഈ കലാരൂപം കേരളത്തിൽ പ്രചരിച്ചത് എന്നു പറയാനാവില്ല. ക്ഷേത്രകലയാണിത്. രാജാക്കന്മാരുടെ പ്രോത്സാഹനം ഈ കലയ്ക്കുണ്ടായിരുന്നു. കുഞ്ചൻ നന്പ്യാർക്ക് ചാക്യാർകൂത്തുമായുള്ള ബന്ധം പ്രശസ്തമാണല്ലോ.
സംസ്കൃത നാടകാഭിനയമാണ് കൂടിയാട്ടം. നാട്യശാസ്ത്രം അടിസ്ഥാനമാക്കിയാണ് കൂടിയാട്ടം നിർവഹിക്കുന്നത്. ഏകദേശം രണ്ടായിരം വർഷത്തെ പഴക്കം കൂടിയാട്ടത്തിനുണ്ടെന്ന് കരുതുന്നു. വിദേശരാജ്യങ്ങളിൽ ഇത്തരം ക്ലാസിക് കലകൾക്ക് ആരാധകർ ഏറെയുണ്ടെന്നത് യാഥാർഥ്യമാണ്. കേരളകലാമണ്ഡലത്തിൽ താമസിച്ച് കലകൾ അഭ്യസിക്കുന്ന വിദേശികൾ നമ്മുടെ അഭിമാനമാണ് എന്ന് അറിയേണ്ടതുണ്ട്.
കാക്കാരിശ്ശി നാടകം കാണാത്തവർ ആരും തന്നെ ഉണ്ടാവില്ല. കാക്കാരിശ്ശി നാടകം പോലെയുള്ള നിരവധി നാടോടി ഗ്രാമീണകലകളുടെയും വിളനിലമാണ് കേരളം. തെയ്യം, തിറ, വള്ളംകളി, തിരുവാതിരകളി, കേരളനടനം തുടങ്ങി നിരവധി കലാരൂപങ്ങൾ കേരളത്തിന് സ്വന്തമായുണ്ട്.
മാനവപരിവർത്തനത്തിനുള്ള മുഖ്യപങ്ക് ഓരോ രാജ്യത്തിലും വഹിക്കുന്നത് അവിടുത്തെ കലകൾ തന്നെയാണ്. മനുഷ്യനെ വളർത്തുകയും ഉയർത്തുകയും സംസ്ക്കരിക്കുകയും ചെയ്യുകയാണ് മഹത്തായ കലകളുടെ ലക്ഷ്യം. മനസംസ്ക്കരണം നടത്തുന്നതിന് കലകൾ ഏറെ പങ്കുവയ്ക്കുന്നു. അങ്ങനെ ചിന്തിക്കുന്പോൾ കേരളത്തിലെ കലകൾ ലോകത്തിനു നല്കിയ സംഭാവനകൾ അതുല്യമാണ്.
ഉണ്ണി അമ്മയന്പലം
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
കുടുംബബന്ധങ്ങൾക്കും ഗുരുസ്ഥാനമാനങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ നമുക്ക് ഒട്ടും അ
ഉൗർജസംരക്ഷണവും കുട്ടികളും
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഉൗർജ പ്രതിസന്ധി. അമിതമായ ഉപ
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനു
ലഹരിക്കെണിയും കൗമാരവും
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹ
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്
സ്വഭാവരൂപീകരണം വിദ്യാലയത്തിൽ
സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പര
സത്സ്വഭാവം വിദ്യാർഥികളിൽ
സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്
സാംസ്കാരിക പുരോഗതിയും കലകളുടെ പങ്കാളിത്തവും
അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എ
സാംസ്കാരിക പുരോഗതിയും ഗ്രന്ഥശാലകളുടെ പങ്കാളിത്തവും
ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാ
സർവമതസാഹോദര്യം
ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്
സ്ത്രീസുരക്ഷയുടെ പ്രാധാന്യം
ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തി
ഇന്ത്യൻ യുവത - ഭാവിയുടെ പ്രതീക്ഷ
കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള ത
ഇന്റർനെറ്റ് - ഗുണവും ദോഷവും
അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ
മിതത്വം ശീലിക്കാം ഭൂമിയെ രക്ഷിക്കാം
മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്ത
നദികൾക്കായ് കൈകോർക്കാം
2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാ
വർത്തമാന പത്രങ്ങളുടെ പ്രാധാന്യം
പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണ
പരസ്യങ്ങളും യുവതലമുറയും
മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന
മൊബൈൽ ഫോണ് ഉപയോഗം ഗുണവും ദോഷവും
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ
പുസ്തകവായനയുടെ പ്രാധാന്യം
കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവി
മനസുവച്ചാൽ അപകടം കുറയ്ക്കാം
ഈ ഉപന്യാസം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുന്നുണ്ടാവാം. പാതയിൽ ഒരു ജീ
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
കുടുംബബന്ധങ്ങൾക്കും ഗുരുസ്ഥാനമാനങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്നതാണ് ഭാരതീയ സംസ്കാരം. എന്നാൽ നമുക്ക് ഒട്ടും അ
ഉൗർജസംരക്ഷണവും കുട്ടികളും
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഉൗർജ പ്രതിസന്ധി. അമിതമായ ഉപ
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ഭക്ഷണം അഥവാ അന്നം ദൈവമാണെന്നു പറയാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരം. ഓരോ മനു
ലഹരിക്കെണിയും കൗമാരവും
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസേന വർധിച്ചുവരുകയാണ്. ആകാംക്ഷയാൽ ലഹ
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ക്ലാസ് മുറികളെ ജനമധ്യത്തിലേക്ക് കൊണ്ടുപോകുന്ന ഈ പാഠ്യേതരപ്രവർത്തനത്തിന് വളരെയധികം വിദ്
സ്വഭാവരൂപീകരണം വിദ്യാലയത്തിൽ
സമൂഹത്തിന് വ്യക്തിയിൽനിന്ന് സുരക്ഷയും പ്രയോജനവും കിട്ടണം. വ്യക്തിക്ക് സമൂഹത്തിൽനിന്ന് കിട്ടേണ്ടവയും അവ തന്നെ. അവ പര
സത്സ്വഭാവം വിദ്യാർഥികളിൽ
സ്വന്തം ഭാവത്തിന് ശുദ്ധി ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും മതങ്ങളും പറയുന്നു. ദുഃസ്വഭാവങ്
സാംസ്കാരിക പുരോഗതിയും കലകളുടെ പങ്കാളിത്തവും
അതതു കാലഘട്ടത്തിലെ സാമൂഹ്യജീവിതത്തിന്റെ ഭാവാവിഷ്ക്കരണമാണ് കല. രസാനുഭവം സൃഷ്ടിക്കുകയാണ് എ
സാംസ്കാരിക പുരോഗതിയും ഗ്രന്ഥശാലകളുടെ പങ്കാളിത്തവും
ഗ്രന്ഥശാലകൾ നൂറ്റാണ്ടുകൾക്കു മുന്പേ നിലവിലുണ്ടായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യൻ മിഷണറിമാരാ
സർവമതസാഹോദര്യം
ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്
സ്ത്രീസുരക്ഷയുടെ പ്രാധാന്യം
ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തി
ഇന്ത്യൻ യുവത - ഭാവിയുടെ പ്രതീക്ഷ
കുട്ടിക്കാലത്തെ ആശ്രയത്വത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതോടെ സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള ത
ഇന്റർനെറ്റ് - ഗുണവും ദോഷവും
അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ച ഏതൊരു വ്യക്തിയും ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ
മിതത്വം ശീലിക്കാം ഭൂമിയെ രക്ഷിക്കാം
മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മനുഷ്യന്റെ അമിത ഉപഭോഗം. ആവശ്യമുള്ളതും ഇല്ലാത്ത
നദികൾക്കായ് കൈകോർക്കാം
2018-ലെ പ്രളയത്തിൽ പതിറ്റാണ്ടുകൾക്ക് മുന്പ് തനിക്ക് നഷ്ടപ്പെട്ട ഇടങ്ങളെ പുഴകൾ തിരിച്ചുപിടിക്കുന്ന കാഴ്ച നമ്മൾ കണ്ടതാ
വർത്തമാന പത്രങ്ങളുടെ പ്രാധാന്യം
പത്രങ്ങളുടെ സ്വാധീനശക്തി അപാരമാണ്. അവയുടെ ശക്തിയെ അവഗണിക്കാൻ ആർക്കും കഴിയില്ല. സമൂഹത്തിലെ പ്രബലർപോലും അവയെ പിണ
പരസ്യങ്ങളും യുവതലമുറയും
മാധ്യമങ്ങളുടെ വളർച്ചയോടെയാണ് പരസ്യങ്ങൾ വ്യാപകമായിത്തുടങ്ങിയത്. ഉത്പാദകമേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന
മൊബൈൽ ഫോണ് ഉപയോഗം ഗുണവും ദോഷവും
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ
പുസ്തകവായനയുടെ പ്രാധാന്യം
കണ്ണിന് കാഴ്ച എന്നതുപോലെയാണ് ജീവിതത്തിന് അറിവ്. അറിവില്ലെങ്കിൽ നമ്മുടെ ജീവിതവും ഇരുട്ടിലാകും. ഇരുട്ടിൽനിന്നു ജീവി
മനസുവച്ചാൽ അപകടം കുറയ്ക്കാം
ഈ ഉപന്യാസം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുന്നുണ്ടാവാം. പാതയിൽ ഒരു ജീ
വിദ്യാഭ്യാസമേഖലയിൽ വാർത്താമാധ്യമങ്ങളുടെ പ്രാധാന്യം
ഇന്നത്തെ വിദ്യാഭ്യാസം പുസ്തകങ്ങളിൽനിന്ന് അറിവ് സന്പാദിക്കൽ മാത്രമല്ല. ഒരു വിദ്യാർഥിക്ക് ലഭ്യമായ ഏതെല്ലാം മേഖലകളിൽ
മാതൃഭാഷ പഠിക്കുന്നതിന്റെ ഗുണങ്ങൾ
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മതൻ ഭാഷ താൻ
മാതൃഭാഷയെക്കുറിച്ചുള്ള മഹാകവി വള്ളത്തോളിന്റ
ഓർമിക്കേണ്ടത്
1.
ഒരു ചെറിയ ആശയം അവതരിപ്പിച്ച് ലഘുവായി വിവരിച്ച് സമർഥിക്കുന്നതിന് ആവശ്യമായ വാക്യങ്ങളെ ഒ
എങ്ങനെ ഏറ്റവും നല്ല ഉപന്യാസം എഴുതാം?
ഉപന്യാസത്തിന്റെ ആരംഭം ആകർഷകവും വിഷയത്തിന്റെ മർമസ്പർശിയും ആയിരിക്കണം. വിവരണങ്ങളുടെ സമർഥനം ആയിരിക്കണം അവസാന
Latest News
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
കനയ്യകുമാറിന് നേരെ ആക്രമണം; കോൺഗ്രസ് പരാതി നല്കി
Latest News
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
കനയ്യകുമാറിന് നേരെ ആക്രമണം; കോൺഗ്രസ് പരാതി നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.