പരമദരിദ്രനെന്നു കരുതി കോടീശ്വരന് നാണയത്തുട്ട് നല്‍കിയ കുട്ടി; പിന്നീട് സംഭവിച്ചത്
Wednesday, May 8, 2024 10:45 AM IST
സഹജീവികളെ കരുതുക എന്നത് വലിയ ഒരു നന്മയാണ്. അത്തരത്തിലുള്ളവര്‍ വലിയ മനസിന്‍റെ ഉടമകളാണ്. അവരുടെ പ്രവര്‍ത്തികള്‍ക്കും മനസിനും അപ്രതീക്ഷിതമായി പ്രതിഫലം വരുമെന്നതാണ് വാസ്തവം.‌

അത്തരമൊരു കാര്യം അടുത്തിടെ ഒരു കുട്ടിക്ക് സംഭവിക്കുകയുണ്ടായി. അമേരിക്കയിലെ ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ എല്ലിസ് ജൂനിയറിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. അടുത്തിടെ ഈ കുട്ടിക്ക് പഠനമികവ് നിമിത്തം കുറച്ച് പണം ലഭിക്കുകയുണ്ടായി. ഇത് ഭവനരഹിതരായ ആര്‍ക്കെങ്കിലുമൊക്കെ നല്‍കണമെന്ന് ആ ഒമ്പതുവയസുകാരന്‍ ആഗ്രഹിച്ചു.

അങ്ങനിരിക്കെ കഴിഞ്ഞയിടെ ഈ കുട്ടി വഴിയിലൂടെ നടക്കുമ്പോള്‍ ലൂസിയാനയിലെ ഒരു കോഫി ഷോപ്പിന് മുന്നിലായി ഒരാള്‍ നില്‍ക്കുന്നത് കണ്ടു. അയഞ്ഞ പൈജാമ ധരിച്ച് കണ്ണടച്ചുനില്‍ക്കുന്ന അയാളെ കണ്ടപ്പോള്‍ ദരിദ്രന്‍ എന്ന് കുട്ടി ഉറപ്പിച്ചു. ഇക്കാര്യം കുട്ടി ഉറപ്പിക്കുകയും ആ മനുഷ്യനെ സമീപിക്കുകയും ചെയ്തു.

"ക്ഷമിക്കണം, സര്‍, നിങ്ങള്‍ ഭവനരഹിതനാണോ? എങ്കില്‍, ഇതാ ഒരു ഡോളര്‍. വീടില്ലാത്ത ഒരാളെ സഹായിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു -എല്ലിസ് ആ മനുഷ്യനോട് പറഞ്ഞു. അപ്രതീക്ഷിതമായി തനിക്ക് നേരേ വന്ന ഒരു ഡോളര്‍ കണ്ട് ആ മനുഷ്യന്‍ ഒന്ന് ഞെട്ടി. കാരണം അദ്ദേഹം ഒരു ദരിദ്രനല്ലായിരുന്നു. മറിച്ച് ഒരു ബിസിനുകാരന്‍ ആയിരുന്നു.

ഒരു സ്‌പോര്‍ട്‌സ് ഗുഡ്‌സ് സ്റ്റോര്‍ ഉടമ മാറ്റ് ബസ്ബിസ് ആയിരുന്നു ആ മനുഷ്യന്‍. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള അദ്ദേഹം അന്നാട്ടിലെ ഒരു കോടീശ്വരനായിരുന്നു. ഈ കോഫിഷോപ്പില്‍ എത്തിയ അദ്ദേഹം അല്‍പനേരം പുറത്ത് നില്‍ക്കുകയും ഒരുനിമിഷം ഒന്ന് കണ്ണടയ്ക്കുകയും ചെയ്തു. ആ സമയമാണ് ഈ കുട്ടി അവിടേക്ക് വന്നത്.

ഈ കുട്ടിയുടെ മനസിന്‍റെ നന്മ അദ്ദേഹത്തെ ഹഠാധാകര്‍ഷിച്ചു. അദ്ദേഹം ആ കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ചു. മാത്രമല്ല കുട്ടിയെ തന്‍റെ കടയിലേക്ക് ക്ഷണിച്ചു. 40 നിമിഷങ്ങള്‍ക്കുള്ളില്‍ ആ കടയില്‍ നിന്നും എല്ലിസിന് ആവശ്യമുള്ളത് എടുത്തുകൊള്ളാന്‍ അദ്ദേഹം പറഞ്ഞു. ഒരു പുതിയ ബൈക്ക് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ആ കടയില്‍ ഉണ്ടായിരുന്നു.

ആ കുട്ടി തനിക്കാവശ്യമുള്ളതൊക്കെ അവിടെ നിന്നെടുക്കുകയുണ്ടായി. എല്ലിസ് മനുഷ്യത്വത്തിലുള്ള തന്‍റെ വിശ്വാസം പുനഃസ്ഥാപിച്ചുവെന്ന് ബസ്ബിസ് പറയുന്നു. എന്തായാലും ഇരുവരും സമൂഹ മാധ്യമങ്ങളിലും താരങ്ങളായി മാറിയിരിക്കുന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.