ന്യൂയോർക്ക്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നിങ്ങൾ യുദ്ധം തുടങ്ങാൻ പാടില്ലായിരുന്നുവെന്നാണ് ട്രംപിന്‍റെ കുറ്റപ്പെടുത്തൽ.

അൽപ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവ് ആയിരുന്നെങ്കിൽ യുക്രെയ്ന് കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിക്കാമായിരുന്നു. സെലൻസ്കിക്ക് നാല് ശതമാനം യുക്രെയ്ൻകാരുടെ പിന്തുണ മാത്രമേയുള്ളൂ.

അവിടെ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നുള്ള റഷ്യൻ വാദവും ട്രംപ് ആവർത്തിച്ചു. യുക്രെയ്നെ ഒഴിവാക്കി അമേരിക്കയും റഷ്യയും നേരത്തെ സമാധാന ചർച്ച നടത്തിയിരുന്നു.

ഇതിൽ യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.