തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള‍ നടത്തിയ റിജോ ആന്‍റണി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് അറിയിച്ചു. റൂറൽ എസ്പി കൃഷ്ണകുമാർ ആണ് പ്രതി കുറ്റസമ്മതം നടത്തിയ കാര്യം അറിയിച്ചത്. ചില കാര്യങ്ങളിൽ പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടെന്നും പോലീസ് പറഞ്ഞു.

റിജോ ആഢംബരജീവിതം നയിക്കുന്നയാളാണെന്നും പോലീസ് അറിയിച്ചു. റിജോ ആന്‍റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂർത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോൾ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

റിജോ ആന്‍റണിയുടെ കയ്യിൽ നിന്ന് പോലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.