അരീക്കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 15 കാരനെ ഉപയോഗിച്ച് ഒരാളിൽ നിന്ന് പണം തട്ടിയ കേസിലാണ് അഞ്ചുപേരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്

കാവനൂര്‍ സ്വദേശി ഇര്‍ഫാന്‍, പുത്തലം സ്വദേശി ആഷിക്, എടവണ്ണ സ്വദേശി ഹരികൃഷ്ണന്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും ഉൾപ്പടെയാണ് അറസ്റ്റിലായത്. പരാതിക്കാരനും 15 കാരനും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്.

തുടര്‍ന്ന് ഇരുവരും അരീക്കോട്ട് നേരിൽ കാണാം എന്ന് തീരുമാനിച്ചു. പരാതിക്കാരൻ അരീക്കോട് എത്തിയ സമയത്താണ് പ്രതികള്‍ സംഘം ചേര്‍ന്ന് ഇയാളെ മർദിച്ചത്. പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

ആദ്യം 20,000 രൂപയും പിന്നെ രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതില്‍ 40000 രൂപ പരാതിക്കാരന്‍ സംഘത്തിന് കൈമാറി. എന്നാല്‍ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് തന്ത്രപരമായി പ്രതികളെ പോലീസ് വലയിലാക്കുകയായിരുന്നു. ഇവര്‍ സമാനമായ രീതിയില്‍ ഇതിനുമുമ്പും ഹണി ട്രാപ്പിലൂടെ പണം തട്ടിയിട്ടുണ്ട് എന്നാണ് സൂചന.