ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്. സ്കോർ: ഇന്ത്യ 376, 287/4 ബംഗ്ലാദേശ് 149,158/4. വെളിച്ചക്കുറവു മൂലം മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്.

രണ്ട് ദിവസവും ആറ് വിക്കറ്റും കൈയിലിരിക്കെ ബംഗ്ലാ കടുവകൾക്ക് ജയിക്കാൻ 357 റൺസ് കൂടി വേണം. 51 റൺസുമായി നായകൻ നജ്മുൾ ഹൊസൈൻ ഷാന്‍റോയും അഞ്ച് റൺസുമായി ഷക്കീബ് അൽ ഹസനുമാണ് ക്രീസിലുള്ളത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിൻ മൂന്നും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തേ 287ന് നാല് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്ലിന്‍റെയും (119) ഋഷഭ് പന്തിന്‍റെയും (109) സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് 515 റൺസിന്‍റെ കൂറ്റൻ ലീഡ് സമ്മാനിച്ചത്.

ആദ്യ ഇന്നിംഗ്സിൽ അശ്വിന്‍റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തിലാണ് ഇന്ത്യ 376 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് 149 റണ്‍സെടുക്കാനേ ആയുള്ളൂ.