തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന നിലയിലേക്ക് പിണറായി സർക്കാർ മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തിലൂടെ രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നു.

ഒന്ന്, പി.വി.അന്‍വര്‍ തെറിക്കും. രണ്ട്, അന്വേഷണത്തിനു ശേഷം വരുന്ന റിപ്പോര്‍ട്ട് എഡിജിപി അജിത് കുമാറിന് അനുകൂലമായിരിക്കും. കാരണം മുഖ്യമന്ത്രി നേരിട്ടു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് എഴുതാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല.

അൻവർ കോൺഗ്രസുകാരനാണെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. നിലമ്പൂരിൽ രണ്ടുവട്ടം സ്ഥാനാർഥിയാക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഇക്കാര്യം ഓർമയുണ്ടായിരുന്നില്ലേ. ഇത്ര കാലവും കൊണ്ടുനടന്ന അൻവറിനെ ഇപ്പോൾ തള്ളിപ്പറയുന്നു. ഇനി പുറത്താക്കലാണ് അടുത്ത നടപടിയെന്നും അത് ഉടൻ പ്രതീക്ഷിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.