പാലക്കാട്: നിർഭയ കേന്ദ്രത്തിൽനിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പാലക്കാട് എസ്പി ആര്‍.ആനന്ദ്. അന്വേഷണത്തിന് നാല് സംഘങ്ങള്‍ക്ക് രൂപം നല്‍കിയെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇവിടെനിന്ന് പെണ്‍കുട്ടികള്‍ പുറത്തുകടന്നത് മൂന്ന് തവണയാണ്. മുന്ന് ദിവസങ്ങള്‍ക്ക് മുമ്പും ഇതേ പെണ്‍കുട്ടികളെ കാണാതായിരുന്നു. പിന്നീട് കണ്ടെത്തി സഖി സെന്‍ററില്‍ പ്രവേശിപ്പിച്ചതാണ്. ഇപ്പോൾ കാണാതായവർ അടക്കം 19 കുട്ടികള്‍ ഒരു മാസം മുമ്പ് ഇവിടെനിന്ന് പുറത്തുചാടിയിരുന്നതായും അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായത്. 17 വയസുകാരായ രണ്ടുപേരും 14 വയസുകാരിയുമാണ് പുറത്തുകടന്നത്.

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. ഇവരിൽ ഒരാൾ പോക്സോ കേസ് അതിജീവിതയാണ്.