കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കത്തില്‍ ഇടപെട്ട് ഹൈക്കോടതി. തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ക്കാണ് കോടതി നിര്‍ദേശം.

ആറ് പള്ളികളുമായി ബന്ധപ്പെട്ട് നേരത്തേ സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാതെ വന്നതോടെ ഇവര്‍ കോടതി അലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പള്ളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ഇതോടയൊണ് പള്ളികള്‍ ജില്ലാ കളക്ടറുമാര്‍ ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിട്ടത്.

പള്ളികളുടെ താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ സൂക്ഷിക്കണം. കളക്ടര്‍മാര്‍ പള്ളികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.