തിരുവനന്തപുരം: വയനാട് ദുരന്തിൽപ്പെട്ടവരെ സഹായിക്കാൻ പ്രഖ്യാപിച്ച സാലറി ചലഞ്ച് സംബന്ധിച്ച് സ‍ർക്കാർ ഉത്തരവിറക്കി. സർക്കാർ ജീവനക്കാർ അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് ഉത്തരവ്.

പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാം.

ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. സാലറി ചലഞ്ച് സംബന്ധിച്ച് സർവീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.