കോട്ടയം: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ബസുകൾക്കെതിരേ നടപടിയെടുത്തു. രണ്ടാഴ്ച മുമ്പ് വൈക്കം തലയോലപ്പറമ്പിലുണ്ടായ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന.

ചില ബസുകളില്‍ ജിപിഎസ് സംവിധാനം ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. 17 ബസുകളില്‍ വേഗപ്പൂട്ട് വിച്ഛേദിച്ചിരുന്നതായി കണ്ടെത്തി. ഈ ബസുകളുടെ സര്‍വീസ് റദ്ദാക്കി.

20 ൽ അധികം ബസുകളില്‍ ജിപിഎസ് സംവിധാനം റീചാര്‍ജ് ചെയ്തിരുന്നില്ലെന്നും പ്രവര്‍ത്തനരഹിതമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.

ഈ ബസുകള്‍ക്ക് റിചാര്‍ജ് ചെയ്തശേഷം മാത്രമെ സര്‍വീസ് നടത്താൻ കഴിയുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.