തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത ജീവനക്കാരന് മർദനം. മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോർട്ടിലായിരുന്നു സംഭവം.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതികളോട് സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന രമേശൻ അസഭ്യം പറയുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാരൻ ഇത് ചോദ്യം ചുയ്യുകയായിരുന്നു.
ഇതോടെ രമേശന്റെ മക്കളടക്കം അഞ്ചുപേർ സ്ഥലത്തെത്തി ഹോട്ടൽ ജീവനക്കാരനെ മർദിക്കുകയായിരുന്നു. ഇവർ ഒളിവിലാണ്. രമേശനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരേ നേരത്തെ വധശ്രമം അടക്കം കേസുകളുള്ളതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.