കുടുംബ സ്വത്ത് വീതംവയ്ക്കാൻ വൻതുക കൈക്കൂലി; സബ് രജിസ്ട്രാർ പിടിയിൽ
കുടുംബ സ്വത്ത് വീതംവയ്ക്കാൻ വൻതുക കൈക്കൂലി; സബ് രജിസ്ട്രാർ പിടിയിൽ
Thursday, July 4, 2024 8:08 PM IST
മലപ്പുറം: കുടുംബ സ്വത്ത് വീതംവയ്ക്കുന്നതിനായി വൻ തുക കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാർ വിജിലൻസിന്‍റെ പിടിയിലായി. കൊണ്ടോട്ടി സബ് രജിസ്ട്രാർ സനിൽ ജോസാണ് 40,000 രൂപയുടെ കൈക്കൂലി പണവുമായി കുടുങ്ങിയത്. ഇയാളുടെ ഇടനിലക്കാരനിൽ നിന്നും 20,000 രൂപയും വിജിലൻസ് കണ്ടെടുത്തു.

ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കുടുംബ സ്വത്ത് വീതംവയ്ക്കുന്നതിനായി 1,40,000 രൂപ വേണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ഇവർ വിജിലൻസിനെ വിവരം അറിയിച്ചു. പിന്നീട് വീട്ടുകാർ വലിയ തുകയാണെന്ന് പറഞ്ഞതോടെ ഇടനിലക്കാരൻ വഴി കൈക്കൂലി കുറയ്ക്കുകയായിരുന്നു.

90,000 രൂപയാണ് വീട്ടുകാരിൽ നിന്നും ഇയാൾ ഈടാക്കാൻ ശ്രമിച്ചത്. ഈ പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<