മുംബൈ: ജന്മദിനത്തിൽ പിറന്നാൾ കേക്ക് കൊണ്ടുവരാൻ വൈകിയതിൽ കലിപൂണ്ട ഗൃഹനാഥൻ ഭാര്യയെയും മകനെയും കുത്തി പരിക്കേൽപ്പിച്ചു. മുംബൈയിലെ സകിനാക പ്രദേശത്താണ് സംഭവം.

രാജേന്ദ്ര ഷിൻഡെ(45) എന്നയാൾക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്. ജൂൺ ഒന്നിന് ആയിരുന്നു രാജേന്ദ്ര ഷിൻഡെയുടെ ജന്മദിനം.

വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന ഭാര്യ രഞ്ജന ഷിൻഡെ ജോലിസ്ഥലത്ത് വൈകിയതിനാൽ പിറ്റേന്ന് ഉച്ചയ്ക്ക് 12.15നാണ് കേക്ക് കൊണ്ടുവരാൻ സാധിച്ചത്.

ഇതിൽ രോഷാകുലനായ രാജേന്ദ്ര ഷിൻഡെ ഭാര്യയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തു. വഴക്കിൽ മകൻ ഇടപെട്ടപ്പോൾ രാജേന്ദ്ര ഷിൻഡെ അടുക്കളയിൽ നിന്നും കത്തിയെടുത്ത് മകന്‍റെ വാരിയെല്ലിന് താഴെയും നെഞ്ചിലും കുത്തുകയായിരുന്നു.

മകനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ രാജേന്ദ്ര ഷിൻഡെ ഭാര്യയുടെ കൈത്തണ്ടയിൽ കുത്തി. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും അയൽവാസികൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഈ സമയം രാജേന്ദ്ര ഷിൻഡെ ഓടി രക്ഷപ്പെട്ടു.

യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307 (കൊലപാതകശ്രമം) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.