ഗുണ്ടാ നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്ത സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഗുണ്ടാ നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്ത സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Monday, May 27, 2024 3:50 PM IST
കൊച്ചി: ഗുണ്ടാ നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിവൈഎസ്പി എം.ജി.സാബുവിന്‍റെ ഡ്രൈവറെയും എആര്‍ ക്യാമ്പിലെ മറ്റൊരു പോലീസുകാരനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി.

ഗുണ്ടാനേതാവായ തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലെ വീട്ടിലാണ് ഞായറാഴ്ച ആലപ്പുഴയിലെ ക്രൈം ഡിറ്റാച്ച്‌മെന്‍റില്‍നിന്നുള്ള ഡിവൈഎസ്പി എം.ജി.സാബുവും, പോലീസ് ഡ്രൈവറും മറ്റ് രണ്ട് പോലീസുകാരും വിരുന്നിന് എത്തിയത്. ഇതിനിടെ അങ്കമാലി എസ്‌ഐ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നു.

ഗുണ്ടകളെ പിടികൂടാനുള്ള പദ്ധതിയായ ആഗ് ഓപ്പറേഷന്‍റെ ഭാഗമായാണ് തമ്മനം ഫൈസലിന്‍റെ വീട്ടില്‍ പോലീസെത്തിയത്. പിന്നാലെ ഫൈസല്‍ അടക്കമുള്ള ഗുണ്ടകളെ കരുതല്‍ തടങ്കലിലാക്കി പോലീസ് സംഘം മടങ്ങുകയായിരുന്നു.
Related News
<