കൊച്ചി: സംസ്ഥാനത്ത് സ്വർണവില രണ്ടാംദിനവും താഴേക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, സ്വർണവില 53000 ത്തിന് താഴേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 52,920 രൂപയിലും ഗ്രാമിന് 6,615 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്‍റെ വില അഞ്ചു രൂപ കുറഞ്ഞ് 5,505 രൂപയായി.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. ‌‌ഏപ്രിൽ 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിരുന്നു അന്നത്തെ വില. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

മേയ്‌ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മേയ് ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,635 രൂപയും പവന് 53,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില.

ബുധനാഴ്ചയും സ്വർണവില 80 രൂപ കുറഞ്ഞിരുന്നു. നാല്‌ ദിവസങ്ങൾക്ക് ശേഷമാണ് ബുധനാഴ്ച സ്വർണവില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയിൽ തുടരുകയാണ്.