കൊച്ചി: മൂന്നാറിലെ കാട്ടാന ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ ഹൈക്കോടതി നിർദേശിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകി. കടകൾ‍ തകർക്കുന്നതിന്‍റെ പേരിൽ ആനകളെ പിടികൂടരുതെന്നും മാലിന്യങ്ങൾ നീക്കണമെന്നും വിദഗ്ധ സമിതി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കൊമ്പൻ പടയപ്പയെയും പ്രശ്നക്കാരായ മറ്റ് ആനകളെയും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കണമെന്നും റിപ്പോർട്ടിലുണ്ട്. വന്യമൃഗങ്ങളുടെ സഞ്ചാരം സംബന്ധിച്ച് ജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന് വനംവകുപ്പ് രൂപം നല്‍കണം.

റോഡരികിലും റിസർവോയറുകളുടെ സമീപ മേഖലയിലുമായുള്ള കടകളുടെ വിവരം പഞ്ചായത്ത് ശേഖരിക്കണം. അനധികൃതമായവ നീക്കം ചെയ്യണം. മാലിന്യ നിർമാ‍ര്‍ജനം ഫലവത്തായി നടത്താൻ പറ്റുന്ന സ്ഥലം പഞ്ചായത്ത് കണ്ടെത്തണമെന്നും റിപ്പോർട്ടിലുണ്ട്.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനായി എസ്.രമേഷ് ബാബു കൺവീനറും ഒ.പി. കലേർ, ഡോ.ആനന്ദ കുമാർ, ഡോ.പി.എസ്. ഈസ, പ്രമോദ് കൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് ഹൈക്കോടതി രൂപം നൽകിയത്.