വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്‍റെ നാളുകൾ
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്‍റെ നാളുകൾ
Saturday, April 27, 2024 7:45 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. പലയിടത്തും ത്രികോണ മത്സരം നടന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഓരോ മണ്ഡലങ്ങളിലെയും പോൾ ചെയ്ത വോട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ പാർട്ടികൾ കൂട്ടിക്കിഴിക്കലുകൾ നടത്തും. തങ്ങൾക്കു കിട്ടുന്ന വോട്ടുകൾ കൃത്യമായി ലഭിച്ചെന്ന് മൂന്നു മുന്നണികളും ആവകാശപ്പെട്ടു. കനത്ത ചൂടുകാരണം വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

2019ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിംഗ് ഇത്തവണ 70.22 ശതമാനമായി കുറഞ്ഞു. 7.29 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 10.95% പോളിംഗ് കുറഞ്ഞു.

ഭരണവിരുദ്ധവികാരം ഇല്ലാത്തതിന്‍റെ തെളിവാണ് സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തു. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനാണെന്നും പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എൽഡിഎഫ് പറയുന്നു.


തങ്ങളുടെ എക്ലാസ് മണ്ഡലങ്ങളിൽ മികച്ച പോളിംഗ് നടന്നുവെന്നും അതിനാൽ ഇത്തവണ കേരളത്തിൽ താമര വിരിയുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു. മോദിക്കും പിണറായിക്കും എതിരെയുള്ള വിധിയെഴുത്താണ് നടന്നതെന്നും 20 സീറ്റിലും വിജയിക്കുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.

പ്രദേശികമായി ചെറിയ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും പോളിംഗിലുണ്ടായ കുറവ് സംസ്ഥാനത്തൊട്ടാകെ ഒരേ പാറ്റേണിലാണ് നടന്നിരിക്കുന്നത്. ഇത് ആർക്ക് ദേഷമാകുമെന്ന് അറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<