മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ തകർത്ത് രാജസ്ഥാന്‍ റോയല്‍സിന് ത്രസിപ്പിക്കുന്ന ജയം. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒരു പന്ത് ബാക്കി നിര്‍ത്തിയാണ് രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തിയത്.

സ്കോർ: പഞ്ചാബ് 147/8, രാജസ്ഥാന്‍ 152/7(19.5). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയറൺസ് കുറിച്ചു.

മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയതോടെ രാജസ്ഥാൻ പോയിന്‍റ് പട്ടികയിൽ ഒന്നാമത് എത്തി. പഞ്ചാബിനായി അഷുതോഷ് ശർമ്മ 31 റൺസ്നേടി ടോപ് സ്കോററായി. ജിതേഷ് ശർമ്മ 29 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു.

അവസാന ഓവറുകളിൽ ഹെറ്റ്മയർ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 10 പന്തിൽ 27 റൺസുമായി ഹെറ്റ്മയർ പുറത്താകാതെ നിന്നു.

ജയ്സ്വാൾ 39 റൺസും സഞ്ജു 18 റൺ‌സും റിയാൻ പരാഗ് 23 റൺസും നേടി. ഷിമ്രോൺ ഹെറ്റ്മയറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.