തൃശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനി­ടെ ഉണ്ടാ­യ ക­ത്തി­ക്കു­ത്തില്‍ ഒ­രാള്‍­ക്കൂ­ടി മ­രിച്ചു. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്‍റെ മകന്‍ സന്തോഷ് (40) ആണ് മരിച്ച­ത്. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ് എ­റ­ണാ­കുള­ത്തെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലി­രി­ക്കെ ഇന്ന് പുലര്‍ച്ചെയാണ് മ­രണം.

കഴിഞ്ഞ ദിവസം ഉത്സവത്തിന്‍റെ ആറാട്ടിനോട് അനുബ­ന്ധി­ച്ച് ന­ട­ന്ന വെടിക്കെട്ടിനിടെ­യാ­ണ് സം­ഘര്‍­ഷം ഉ­ണ്ടാ­യത്. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവസ്ഥലത്ത് വച്ച് ത­ന്നെ മ­രി­ച്ചി­രുന്നു.

മ­റ്റ് നാ­ല് പേര്‍ തൃ­ശൂ­രി­ലെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യില്‍ തു­ട­രു­ക­യാ­ണ്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എ­ന്നാല്‍ കേ­സിലെ പ്രധാന പ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ല. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളാണെന്നാണ് വി­വ­രം.

ഇ­വര്‍­ക്കാ­യി തി­ര­ച്ചില്‍ തു­ട­രു­ക­യാണ്. ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ ഉണ്ടായ സം­ഘര്‍­ഷ­മാ­ണ് ഉ­ത്സ­വ­ത്തി­നി­ടെ ക­ത്തി­ക്കു­ത്തി­ല്‍ ക­ലാ­ശി­ച്ച­തെ­ന്നാ­ണ് പോ­ലീ­സ് പ­റ­യു­ന്നത്.