തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര സർക്കാർ ഇതേ നിലപാട് തുടർന്നാൽ ശമ്പളം മുടങ്ങും. ശമ്പളം മുടങ്ങിയാൽ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.

സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ളവും പെന്‍­ഷനും മു­ട­ങ്ങി­ല്ലെ­ന്ന് താന്‍ ഉറ­പ്പ് നല്‍­കു­ന്നെ­ന്ന് ധ­ന­മന്ത്രി കെ.എന്‍. ബാ­ല­ഗോ­പാല്‍ പറഞ്ഞു. ചി­ല സാ­ങ്കേതി­കമായ പ്ര­ശ്‌­ന­ങ്ങള്‍ മാ­ത്ര­മാ­ണ് നി­ല­വി­ലു­ള്ള­തെ­ന്ന് മന്ത്രി പ്ര­തി­ക­രിച്ചു.

ഈ മാസം കേ­ന്ദ്ര­ത്തില്‍­നി­ന്ന് ല­ഭി­ക്കേ­ണ്ട 13,000 കോ­ടി രൂ­പ ല­ഭി­ച്ചി­ട്ടില്ല. ഇ­ത് സം­സ്ഥാ­ന­ത്തി­ന്‍റെ സാ­മ്പ­ത്തി­ക­രം­ഗ­ത്തെ വലിയ തോ­തില്‍ ബാ­ധി­ച്ചി­ട്ടു­ണ്ടെന്നും മന്ത്രി പ­റഞ്ഞു.

സു­പ്രീം­കോ­ട­തി­യില്‍ കേ­ന്ദ്ര­ത്തി­നെ­തിരേ കേ­സി­ന് പോ­യി എ­ന്ന കാര­ണം പറ­ഞ്ഞ് പ­ണം നല്‍­കാ­തി­രി­ക്കു­ക­യാ­ണ്. കോ­ട­തി­യില്‍ പോ­യി­ല്ലെ­ങ്കിലും കേ­ര­ള­ത്തിന് കി­ട്ടേ­ണ്ട പ­ണ­മാ­ണി­തെന്നും മന്ത്രി പറഞ്ഞിരുന്നു.