കൊല്ലം: പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാ­രനെ തോര്‍ത്തില്‍ കല്ലു കെ­ട്ടി മര്‍­ദി­ച്ചെ­ന്ന് പ­രാ­തി. . ചവറ തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാര­നാ­യ വേണുഗോ­പാ­ലി­നാ­ണ് മ­ര്‍­ദ­ന­മേ­റ്റ­ത്.

ക്ഷേത്ര ഉപദേശക സമിതിയുടെ മുന്‍ സെക്രട്ടറിയാണ് വേണുഗോപാലിനെ മര്‍­ദി­ച്ച­ത്. വേണുഗോ­പാ­ലി­ന്‍റെ പ­രാ­തി­യില്‍ തെ­ക്കും­ഭാ­ഗം പോ­ലീ­സ് കേ­സെ­ടു­ത്തി­ട്ടുണ്ട്.

ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെ­ന്ന് പ­റ­ഞ്ഞ് മര്‍­ദി­ക്കു­ക­യാ­യി­രുന്നു. ആക്രമണത്തില്‍ ഇ­യാ­ളുടെ തലയ്ക്കും മുതുകിനും പരി­ക്കേറ്റു.

പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോ­പാല്‍ നല്‍കി­യ പരാതിയില്‍ പറയുന്നു. മറ്റ് ക്ഷേത്ര ജീവനക്കാര്‍ എത്തിയാണ് വേണുഗോപാലിനെ ആക്രമണത്തില്‍ നിന്നും രക്ഷപെടുത്തിയ­ത്.

ആ­ക്ര­മ­ണ­ത്തി­ന് ശേ­ഷം ഒ­ളി­വില്‍ പോ­യ പ്ര­തി­യെ പി­ടി­കൂ­ടാ­നാ­യി­ട്ടില്ല. ഇ­തി­ന് പി­ന്നില്‍ ഒത്തുകളി­യു­ണ്ടെന്നും ആ­രോ­പ­ണ­മുണ്ട്.