ഗോഹട്ടി: മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് അസമിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ അസം ബൈബാബ് നൽകി ആദരിച്ചു.
ഗോഹട്ടിയിലെ ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രയിൽ നടന്ന ചടങ്ങിൽ ഗവർണർ ഗുലാബ് ചന്ദ് കടാരിയ ഗൊഗോയിക്ക് അവാർഡ് സമ്മാനിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മുഖ്യാതിഥിയായിരുന്നു.
അഞ്ച് ലക്ഷം രൂപയും സർക്കാർ സ്പോൺസർ ചെയ്യുന്ന ആജീവനാന്ത ചികിത്സയും അടങ്ങുന്നതാണ് അസം ബൈബാബ് അവാർഡ്. ഈ പുരസ്കാരത്തിന് പുറമെ, അസം സൗരവ്, അസം ഗൗരവ് അവാർഡുകളും 21 പേർക്ക് നൽകി.
ഡോ കിഷൻ ചന്ദ് നൗരിയാൽ, എൽവിസ് അലി ഹസാരിക, ഹിമ ദാസ്, നാദിറാം ദ്യൂരി എന്നിവർക്ക് അസം സൗരഭ് അവാർഡ് ലഭിച്ചു. രഞ്ജിത് കുമാർ ഗൊഗോയ്, പർബതി ബറുവ, ദേബജിത് ചാംഗ്മൈ, ദ്രോണ ഭുയാൻ, നീലം ദത്ത, അനുപം ദേക, സൗമ്യദീപ് ദത്ത, ബസന്ത ചിറിങ് ഫുകൻ, മനേന്ദ്ര ദേക, മിനാക്ഷി ചേതിയ, പൊഖില ലെക്തേപി, ടെൻസിങ് ബോഡോസ, മർയൻ കുംബ്യോസ, മർയം കുംബയോസ് ഹസ, ഉപേന്ദ്ര റാഭ, രാഹുൽ ഗുപ്ത എന്നിവർക്ക് അസം ഗൗരവ് അവാർഡ് ലഭിച്ചു.
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലി, അസം നിയമസഭാ സ്പീക്കർ ബിശ്വജിത് ദൈമാരി, ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ് ബിഷ്നോയ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.