മെല്‍ബണ്‍: ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമായി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ.നാൽപ്പത്തിമൂന്നാം വയസിലാണ് ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്.

ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി- ആന്ദ്രേ വാവസോറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ- മാത്യു എബ്ഡന്‍ സഖ്യം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7(7)-6, 7-5.

കരിയറില്‍ രോഹന്‍ ബൊപ്പണ്ണയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ കാനഡയുടെ ഗബ്രിയേല ദബ്രോവ്‌സ്കിക്കൊപ്പം ബൊപ്പണ്ണ കിരീടം ചൂടിയിരുന്നു.

രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്‌ഡന്‍ സഖ്യം ഇതാദ്യമായാണ് ഒരു കിരീടം നേടുന്നത്. പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും ഓസ്ട്രേലിയന്‍ ഓപ്പണോടെ ബൊപ്പണ്ണയ്ക്ക് സ്വന്തമായി. ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും ചേര്‍ന്ന സഖ്യം ഇന്ത്യക്കായി നിരവധി കിരീടങ്ങള്‍ നേടിയിരുന്നു.