ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഷുഐബ് ബഷീറിന് ഇന്ത്യ വീസ അനുവദിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച ഹൈദരാബാദിൽ ആരംഭിക്കാൻ ഇരിക്കെയാണ് താരത്തിന് വീസ ലഭിച്ചത്. ഇതോടെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഷുഐബ് ഇംഗ്ലണ്ടിനായി കളിക്ക് ഇറങ്ങും. ഈ ആഴ്ച അവസാനത്തോടെ താരം ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ആദ്യം വീസയ്ക്കായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് താരം തിരികെ നാട്ടിലേയ്ക്ക് മടങ്ങി. ഇത് പിന്നീട് വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. ഷുഐബിന്‍റെ മാതാപിതാക്കൾ പാകിസ്ഥാൻ വംശജരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വീസ അനുവദിക്കാതിരുന്നത് എന്നാണ് വിവരം.

തുടർന്ന് വിഷയത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഓഫീസ് ഇടപെട്ടിരുന്നു. ശേഷമാണ് അനിശ്ചിതത്വങ്ങൾ നീങ്ങി ഷുഐബിന് ഇന്ത്യ വീസ അനുവദിച്ചത്.