തൃ­ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മ­ന്ത്രി­യുമാ­യ കെ.പി.വിശ്വ­നാഥന്‍(83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രി­യില്‍വ­ച്ച് രാവിലെ 9.35 നായിരുന്നു അ­ന്ത്യം.

രണ്ടുവട്ടം മന്ത്രിയും ആറുവ­ട്ടം എം­എല്‍­എ­യു­മാ­യി­രുന്നു വിശ്വ­നാഥന്‍. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്‍റെയും പാറുക്കുട്ടിയുടെയും മകനായി 1940 ഏപ്രില്‍ 22നാ­യി­രു­ന്നു ജ­നനം.

1967 മുതല്‍ 1970 വരെ യൂ­ത്ത് കോണ്‍­ഗ്ര­സ് ജില്ല പ്ര­സി­ഡന്‍റായി­രുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1987, 1991, 1996 വര്‍ഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെ­ട്ടു.

1991 മുതല്‍ 1994 വരെ കെ. കരു­ണ­ക­രന്‍ സര്‍­ക്കാ­രിലും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമര്‍ശത്തെ തു­ടര്‍­ന്നാ­ണ് ര­ണ്ടാം ത­വ­ണ രാ­ജിവ­ച്ചത്.

മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്‍റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍­ഡ് ക­ര­സ്ഥ­മാ­ക്കി­യി­ട്ടുണ്ട്.