ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സൈനിക താവളത്തില്‍ ചൊവ്വാഴ്ച ഉണ്ടായ ബോംബാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്ക്.അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

പുലര്‍ച്ചെ 2:30 ന് ആയിരുന്നു സംഭവം. താത്കാലിക സൈനിക താവളമായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ കെട്ടിടമാണ് അക്രമിക്കപ്പെട്ടത്. സ്‌ഫോടകവസ്തു നിറച്ച ചാവേര്‍ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ മൂന്ന് മുറികര്‍ തകര്‍ന്നു. പലരും സിവിലിയന്‍ വസ്ത്രം ധരിച്ചു ഉറങ്ങുകയായിരുന്നതിനാല്‍ മരിച്ച സെെനികരുടെ എണ്ണം കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

പാക്കിസ്ഥാന്‍ താലിബാനുമായി ബന്ധമുള്ള തെഹ്രീക്-ഇ-ജിഹാദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജനുവരിയില്‍ പെഷവാറിന്‍റെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ ആസ്ഥാനത്ത് 80-ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ പള്ളി ബോംബാക്രമണത്തിനു പിന്നിലും തെഹ്രീക്-ഇ-ജിഹാദ് ആണെന്നായിരുന്നു റിപ്പോര്‍ട്ട്.