ലണ്ടൻ: പാശ്ചാത്യ ലോകത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ബുക്കർ പ്രൈസ് പോൾ ലിഞ്ചിന്. ’പ്രോഫറ്റ് സോംഗ്’ എന്ന നോവലിനാണ് പുരസ്കാരം. അയർലൻഡിലും യുകെയിലുമായി പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച ഇംഗ്ലീഷ് നോവലിന് കൊടുക്കുന്ന പുരസ്കാരമാണ് ബുക്കർ പ്രൈസ്.

ഞായറാഴ്ച ലണ്ടനിലെ ഓൾഡ് ബില്ലിംഗ്സ് ഗേറ്റിൽ നടന്ന ചടങ്ങിൽ മുൻ വിജയിയായ ഷേഹൻ കരുണതിലകയിൽ നിന്ന് പോൾ ലിഞ്ച് പുരസ്കാരം ഏറ്റുവാങ്ങി. ട്രോഫിയും 50,000 പൗണ്ടും(ഏകദേശം 6 ലക്ഷം രൂപ) അടങ്ങുന്നതാണ് പുരസ്കാരം.

കനേഡിയൻ എഴുത്തുകാരനായ എസി എഡുഗ്യാൻ അധ്യക്ഷനായ ജഡ്ജിംഗ് പാനലാണ് വിജയിയെ പ്രഖ്യാപിച്ചത്. അയർലൻഡിന്‍റെ ആഭ്യന്തര കലാപ കാലഘട്ടം പ്രമേയമാക്കിയ നോവലിൽ ഇസ്രയേൽ-ഹമാസ് സംഘർഷം ഇഴകി ചേർന്ന് നിൽക്കുന്നതാണെന്ന് പാനൽ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

ജോനാഥൻ എസ്കോഫെറിയുടെ ’’ഇഫ് ഐ സർവൈവ് യു’’ വും സാറാ ബെർണ്‍സ്റ്റിന്‍റെ ’’സ്റ്റഡി ഫോർ ഒബീഡിയൻസ്’’ എന്ന നോവലും അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നു.