മലാഗ: ഡേവിസ് കപ്പില്‍ ഇറ്റലി ഫൈനലില്‍. സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് അടങ്ങുന്ന സെര്‍ബിയയെ മറികടന്നാണ് ഇറ്റാലിയന്‍ ടീമിന്‍റെ ഫൈനല്‍ പ്രവേശം.

സെമിയിലെ ആദ്യ മത്സരത്തില്‍ ലോറന്‍സോ മുസേട്ടിയെ 6-7,6-2,6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച് മിയോമിര്‍ കെക്മാനോവിക് സെര്‍ബിയയ്ക്ക് ലീഡ് നല്‍കി.

എന്നാല്‍ രണ്ടാം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ ഒന്നാം നമ്പര്‍ ജാന്നിക് സിന്നര്‍ ഇറ്റലിയെ ഒപ്പമെത്തിക്കുകയായിരുന്നു.

ഇതോടെ എടിപി ടൂര്‍ ഫൈനല്‍സില്‍ ജോക്കോവിച്ചിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാനും സിന്നറിനായി. മത്സരത്തില്‍ മൂന്ന് മാച്ച് പോയിന്‍റുകള്‍ രക്ഷിച്ചെടുത്താണ് ഇറ്റാലിയന്‍ താരം വിജയിച്ചു കയറിയത്. 6-2,2-6,7-5 എന്ന സ്‌കോറിനാണ് സിന്നറിന്‍റെ വിജയം.

നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സിന്നറും ലോറന്‍സോ സൊനേഗോയും അടങ്ങുന്ന ടീം മിയോമിര്‍ കെക്മാനോവിക്-നൊവാക് ജോക്കോവിച്ച് സഖ്യത്തെ 6-4,6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചതോടെ 1998നു ശേഷം ആദ്യമായി ഇറ്റലി ഡേവിസ് കപ്പിന്‍റെ ഫൈനലിലെത്തുകയായിരുന്നു.

ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇറ്റലിയുടെ എതിരാളി. 1976നു ശേഷം ആദ്യ കിരീടമാണ് ഇറ്റലി ലക്ഷ്യമിടുന്നത്.