കീവ്: തെരഞ്ഞെടുപ്പിനുള്ള ശരിയായ സമയമാണിതെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ സാധ്യതയെക്കുറിച്ച് രാജ്യത്തെ നേതാക്കൾക്കിടയിൽ ചർച്ച നടക്കുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രതികരണം.

അതേസമയം കഴിഞ്ഞ വർഷം റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ പ്രാബല്യത്തിൽവന്ന പട്ടാളനിയമപ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും സാങ്കേതികമായി റദ്ദാക്കിയിരുന്നു.

ഇപ്പോൾ പ്രതിരോധത്തിന്‍റെയും യുദ്ധത്തിന്‍റെയും സമയമാണെന്ന് നാം തീരുമാനിക്കണം. രാജ്യം വിഭജിക്കാതെ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും സെലൻസ്കി കൂട്ടിച്ചേർത്തു

റഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്ന് സെലെൻസ്കി ആലോചിക്കുന്നതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

വിദേശത്ത് ധാരാളം പൗരൻമാർ ഉള്ളതിനാലും സൈനികർ മുൻനിരയിൽ പോരാടുന്നതിനാലും പോളിംഗ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പും യുദ്ധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.