ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; അഞ്ചു മണിക്കൂർ! കാര്‍ലോവിച്ച് സൂപ്പര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; അഞ്ചു മണിക്കൂർ! കാര്‍ലോവിച്ച് സൂപ്പര്‍
Tuesday, January 17, 2017 2:20 PM IST
മെല്‍ബണ്‍: ഗെയിമുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിച്ചിനു വിജയം. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ അര്‍ജന്‍റീനയുടെ ഔറേസ്യോ തെബല്ലോസിനെ പരാജയപ്പെടുത്തി കാർലോവിച്ച് രണ്ടാം റൗണ്ടിലെത്തി. അഞ്ചു മണിക്കൂർ 14 മിനിറ്റ് നീണ്ട മത്സരത്തില്‍ 6-7, 3-6, 7-5, 6-2, 22-20 എന്ന സ്‌കോറിനാണ് കാര്‍ലോവിച്ച് വിജയത്തിലേക്കെത്തിയത്. 20-ാം സീഡാണ് കാര്‍ലോവിച്ച്. സമയക്കണക്കില്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തേക്കാള്‍ ആറു മണിക്കൂര്‍ കുറവായിരുന്നു കാര്‍ലോവികച്ച് - തെബലോസ് പോര്. 2010ലെ വിംബിള്‍ഡണിൽ ജോണ്‍ ഇസ്‌നറും നിക്കോളാസ് മിഹോതും തമ്മിലുള്ള മത്സരമാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടം. 11 മണിക്കൂറും അഞ്ചു മിനിറ്റും നീണ്ട മത്സരത്തില്‍ അവസാന സെറ്റ് 70-68ന് നേടിയാണ് ഇസ്‌നര്‍ വിജയിച്ചത്. 2012ലെ ജോക്കോവിച്ച് - നദാല്‍ പോരാട്ടമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ സമയക്കണക്കില്‍ ഏറ്റവും നീളമേറിയ മത്സരം. കാർലോവിക്- തെബല്ലോസ് മത്സരം സമയക്കണക്കില്‍ നദാല്‍ - വെര്‍ഡാസ്‌കോ മത്സരത്തിനൊപ്പം രണ്ടാം സ്ഥാനത്താണ്.

ജോക്കോവിച്ച് വിറച്ചു ജയിച്ചു



വന്‍ തോക്കുകളായ ആന്‍ഡി മുറെയ്ക്കും റോജര്‍ ഫെഡററിനും പിന്നാലെ ലോക രണ്ടാം നമ്പര്‍ സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ആദ്യ റൗണ്ടില്‍ വിറച്ച ശേഷം കടന്നു കൂടി. നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് സ്പാനിഷ് താരം ഫെര്‍നാൻഡോ വെര്‍ഡാസ്‌കോയെ 6-1,7-6,6-2 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ആറു വട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന്‍റെ കരുത്തുമായെത്തിയ സെര്‍ബിയന്‍ താരം ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അവിശ്വസനീയമായി തിരിച്ചുവന്ന വെര്‍ഡാസ്‌കോ ജോക്കോവിച്ചിനെ നന്നായി വെള്ളം കുടിപ്പിച്ചു. സമ്മര്‍ദഘട്ടങ്ങളിലും പതറാത്ത ജോക്കോവിച്ചിന്‍റെ മനോവീര്യത്തിനു മുന്നിലാണ് അവസാനം വെര്‍ഡാസ്‌കോ മുട്ടുമടക്കിയത്. രണ്ടു മണിക്കൂറിലധികം നീണ്ട പോരാട്ടത്തില്‍ ഒന്നും മൂന്നും സെറ്റുകൾ ജോക്കോവിച്ച് ഏറെ പണിപ്പെടാതെയാണ് സ്വന്തമാക്കിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ നേരിട്ടുള്ള സെറ്റുകളില്‍ ജര്‍മനിയുടെ ഫ്‌ളോറിയന്‍ മേയറെ കീഴടക്കി രണ്ടാം റൗണ്ടിലെത്തി. കഴിഞ്ഞ വര്‍ഷം ആദ്യ റൗണ്ടില്‍ പുറത്തായതിന്‍റെ ക്ഷീണം മാറ്റുന്ന പ്രകടനത്തില്‍ സ്പാനിഷ് താരം 6-3,6-4,6-4 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. പരിക്കില്‍നിന്ന് പൂര്‍ണമായി മോചിതനായതിന്‍റെ ലക്ഷണങ്ങളാണ് തിരിച്ചുവരവില്‍ റാഫയുടെ കളിയില്‍ പ്രകടമായത്. അടുത്ത റൗണ്ടില്‍ കരുത്തനായ മാര്‍ക്കോസ് പാഗ്ഡാറ്റിസാണ് നദാലിന്‍റെ എതിരാളി.


മൂന്നാം സീഡ് മിലോഷ് റോണിച്ചും മികച്ച പ്രകടനത്തോടെ രണ്ടാം റൗണ്ടിലെത്തി. നേരിട്ടുള്ള സെറ്റുകളില്‍ ജര്‍മനിയുടെ ഡസ്റ്റില്‍ ബ്രൗണിനെ 6-3,6-4,6-2 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം സെമിയിലെത്തിയ റോണിച്ച് അടുത്ത റൗണ്ടില്‍ ലക്‌സംബര്‍ഗിന്‍റെ ഗൈല്‍സ് മ്യൂളറെ എതിരിടും. ബ്രിസ്‌ബെയ്ന്‍ ഇന്‍റര്‍നാഷണലില്‍ കിരീടമുയര്‍ത്തിയതിന്‍റെ ആവേശത്തിലെത്തിയ ഗ്രിഗര്‍ ദിമിത്രോവ്, ക്രിസ്റ്റഫര്‍ ഒക്കോണലിനെ 7-6,6-3,6-3 എന്ന സ്‌കോറിനു മറികടന്നപ്പോള്‍ ഫ്രാന്‍സിന്‍റെ റിഷാർ ഗാസ്‌ക്വ 6-4,6-4,6-2 എന്ന സ്‌കോറിനു ബ്ലേക് മോട്ടിനെയും മറികടന്നു.

സെറീന ജയിച്ചു



വനിതകളില്‍ രണ്ടാം സീഡ് അമേരിക്കയുടെ സെറീന വില്യംസ് സ്വസ് താരം ബെലിന്‍ഡ് ബെന്‍സിസിനെ തകര്‍ത്ത് രണ്ടാം റൗണ്ടിലെത്തി. നേരിട്ടുള്ള സെറ്റുകളില്‍ 6-4,6-3 എന്ന സ്‌കോറിനായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന അനായാസം ജയിച്ചുകയറിയത്. ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ലക്ഷ്യമിടുന്ന സെറീനയ്ക്കു മുമ്പില്‍ 79 മിനിറ്റുകളില്‍ ബെൻസിസിന്‍റെ പോരാട്ടം അവസാനിച്ചു. ബെല്‍ജിയത്തിന്‍റെ യെനീന വിക്‌മെയറെ പരാജയപ്പെടുത്തിയ ചെക് താരം ലൂസി സഫറോവയാണ് സെറീനയുടെ അടുത്ത എതിരാളി. കഴിഞ്ഞ വര്‍ഷം സെറീനയെ സെമിയില്‍ കീഴടക്കിയ കരോളിന പ്ലീഷ്‌കോവ സാറാ സോറിബ്‌സിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. അരീന റോഡിയോനോവയെ 6-1, 6-2 എന്ന സ്‌കോറിനു മറികടന്നു മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

1977ന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിലെത്തി കഴിഞ്ഞ വര്‍ഷം ചരിത്രം തിരുത്തിയ ബ്രിട്ടന്‍റെ ജോഹാന്ന കോണ്ട ഒന്നാം റൗണ്ട് പോരാട്ടത്തില്‍ ക്രിസ്റ്റിന്‍ ഫ്ളിപ്‌കെന്‍സിനെ 7-5,6-2 എന്ന സ്‌കോറിനു കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.