ശ്രീനിവാസന്റെ നിലപാടു തട്ടിപ്പെന്ന് ബിസിസിഐ
ശ്രീനിവാസന്റെ നിലപാടു തട്ടിപ്പെന്ന് ബിസിസിഐ
Tuesday, October 6, 2015 12:19 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ്, ഒത്തുകളി ഇടപാടില്‍ ശിക്ഷിക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓഹരി പങ്കാളിത്തത്തില്‍ നിന്ന് ഒഴിഞ്ഞതായുള്ള മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ നിലപാട് വെറും തട്ടിപ്പിന്റെ ഭാഗമാണെന്ന് ബിസിസിഐ. സ്ഥാപിത താത്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ശ്രീനിവാസനെ ഒരു കാരണവശാലും ബിസിസിഐയുടെ യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്നും ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ച കോടതി, ശ്രീനിവാസനെ യോഗങ്ങളില്‍ പങ്കെടുപ്പിക്കണോ വേണ്ടയോയെന്നതു ബിസിസിഐക്കു തീരുമാനിക്കാമെന്നും ശ്രീനിവാസന്റെ ഓരോ കാര്യത്തിലും കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും ജസ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


എന്‍. ശ്രീനിവാസന് ബിസിസിഐ യോഗങ്ങളില്‍ പങ്കെടുക്കാനുള്ള അര്‍ഹതയുണ്േടാ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശ്രീനിവാസനു സ്ഥാപിത താത്പര്യങ്ങളുണ്െടന്നും ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രീനിവാസനെയോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്സുമായി ബന്ധമുള്ളവരെയോ പങ്കാളികളാക്കരുതെന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.