ജാതിക്ക: വിലയിടിക്കൽ നീക്കം ശക്തം
Thursday, October 19, 2017 1:06 PM IST
കൊച്ചി: ജാതിക്കവില ഉയരുമെന്ന കർഷകരുടെ പ്രതീക്ഷകൾക്ക് ഇറക്കുമതി ലോബിയുടെ നീക്കങ്ങൾ കനത്ത തിരിച്ചടിയായി. മികച്ച കാലാവസ്ഥയുടെ അഭാവം മൂലം സംസ്ഥാനത്തെ ഒട്ടുമിക്ക തോട്ടങ്ങളിലും ജാതിക്ക ഉത്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവായിരുന്നു. ഇത് വിലക്കയറ്റത്തിനു വഴിതെളിക്കുമെന്നാണ് ഉത്പാദകരും വ്യാപാരികളും കണക്കുകൂട്ടിയിരുന്നത്. എന്നാൽ, വില ഇടിയുകയാണുണ്ടായത്.

ശ്രീലങ്കയിൽനിന്നു വൻതോതിൽ ജാതിക്കയും ജാതിപത്രിയും വ്യവസായലോബി എത്തിച്ചതാണു വിലയിടിവിനു പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ ഉത്പാദനത്തിൽ വലിയൊരു പങ്കും ശ്രീലങ്കയിൽ കെട്ടിക്കിടക്കുന്നതിനാൽ നിരക്ക് താഴ്ത്തി ഇന്ത്യൻ വ്യവസായികൾക്കു കച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. 4000-5000 ടണ്‍ ജാതിക്ക നിലവിൽ സ്റ്റോക്കുണ്ടെന്നാണു വിപണി വൃത്തങ്ങൾക്കു ലഭിച്ച സൂചന. ആഭ്യന്തരനിരക്ക് ഇടിക്കുകയാണ് ഈ സ്റ്റോക്ക് നിലയുടെ പിന്നിലെ ലക്ഷ്യമെന്നും പറയുന്നുണ്ട്.

2016ൽ ഇതേസമയം ജാതിക്ക തൊണ്ടൻ കിലോഗ്രാമിന് 200-240 രൂപ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ നിരക്ക് 150-170 രൂപ മാത്രമാണ്. ഗുണമേന്മ അല്പം കുറഞ്ഞാൽ കർഷകർക്കു ലഭിക്കുന്നതു 140-160 രൂപയും. മുൻവർഷം 400-450 രൂപയിൽ ദീപാവലിവേളയിൽ കൈമാറ്റം നടന്ന തൊണ്ടില്ലാത്ത ജാതിക്കയ്ക്കു കൊച്ചിയിൽ ഇപ്പോൾ വില 270-310 രൂപ മാത്രം.

കഴിഞ്ഞവർഷം 600-900 രൂപയിൽ വിപണനം നടന്ന ജാതിപത്രിയുടെ അവസ്ഥയാണ് ഏറെ ദയനീയം. കൃഷിച്ചെലവുകൾ പോലും താങ്ങാനാവാത്ത സ്ഥിതിയിലേക്ക് ഉത്പന്ന വില ഇടിഞ്ഞു. ജാതിപത്രി വില കിലോഗ്രാമിനു 350-475 രൂപയാണ്.


അതേസമയം, വിലത്തകർച്ചയ്ക്കു കാരണമായി മറ്റു ചില കാര്യങ്ങളും അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽനിന്നു കയറ്റിയയച്ച ജാതിക്കയുടെ ഗുണനിലവാരം കരാറിൽ സൂചിപ്പിച്ചതിനേക്കാൾ താഴ്ന്നതിനാൽ ഉത്പന്നം തിരിച്ചുവിട്ടെന്നാണു പ്രചാരണം. ചൈനയിലേക്കു കയറ്റുമതി നടത്തിയ ചരക്കാണത്രേ വലിപ്പക്കുറവും ജലാംശത്തോത് ഉയർന്നതു കാരണവും തിരിച്ചുവിട്ടത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ കയറ്റുമതി മേഖല വിസമ്മതിച്ചു.

അന്താരാഷ്‌ട്ര വിപണിയിലെ കിടമത്സരങ്ങളാണ് ഇത്തരം അഭ്യൂഹങ്ങൾക്കു പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇന്തോനേഷ്യയും ജാതിക്ക വൻതോതിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ജാതിക്ക, ജാതിപത്രി എന്നിവയ്ക്ക് ആഭ്യന്തര ആവശ്യം ശക്തമാണ്. അറബ് രാജ്യങ്ങളും യൂറോപ്പുമാണ് ഇന്ത്യൻ ഉത്പന്നത്തിന്‍റെ മുഖ്യ ഇറക്കുമതിക്കാർ. അതിർത്തി വഴിയുള്ള കള്ളക്കടത്ത് നിലച്ചതോടെയാണു ചൈന നേരിട്ടുള്ള ചരക്ക് സംഭരണത്തിനു രംഗത്തെത്തിയത്.

ഗുണമേന്മയുടെ പേരിൽ കണ്ടെയ്നറുകൾ മടക്കിയാൽ ഇന്ത്യൻ മാർക്കറ്റിൽ ജാതിക്ക സമ്മർദത്തിൽ അകപ്പെടുമെന്നു വിപണി വിദഗ്ധരായ ചൈനീസ് വ്യവസായികൾക്കു നന്നായറിയാം.

കൂടുതൽ കച്ചവടങ്ങളിൽ ഏർപ്പെടും മുൻപ് ഇന്ത്യൻ നിരക്ക് ഇടിച്ചു താഴ്ന്നവിലയ്ക്ക് ഉത്പന്നം കൈക്കലാക്കാനുള്ള അതിബുദ്ധിയാണോ ചൈനയുടേതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.