പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
Sunday, October 15, 2017 10:35 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ആഗോള റബർവിപണി വീണ്ടും സമ്മർദത്തിൽ. അന്താരാഷ്‌ട്ര മാർക്കറ്റിൽ കുരുമുളകുവില ഉയർന്നത് കയറ്റുമതി മേഖലയെ നിരാശയിലാക്കി. ഉത്സവവേളയിലും വെളിച്ചെണ്ണവില താഴ്ന്നു. ഏലക്ക തളർച്ചയിൽനിന്ന് തിരിച്ചുവരവ് കാഴ്ചവച്ചു. സ്വർണം 1300 ഡോളറിന് മുകളിൽ ഇടം കണ്ടെത്തി.

കുരുമുളക്

അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ഉയർന്നത് വിദേശ ഓർഡറുകളെക്കുറിച്ചുള്ള പ്രതീക്ഷയ്ക്കു തിരിച്ചടിയായി. ക്രിസ്മസ്-ന്യൂ ഇയറിനുള്ള കുരുമുളക് സംഭരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും.

വിളവെടുപ്പ് പുരോഗമിക്കുന്ന ബ്രസീലിനാണ് ഇറക്കുമതി രാജ്യങ്ങൾ മുൻതൂക്കം നല്കുന്നത്. വിലയിടിച്ച് ലോകവിപണി കൈപ്പിടിയിൽ ഒതുക്കിയ വിയറ്റ്നാമിന്‍റെ നിരക്കിനേക്കാൾ താഴ്ത്തി ബ്രസീൽ ക്വട്ടേഷൻ ഇറക്കി. ടണ്ണിന് 3,500 ഡോളറിനു ബ്രസീൽ താഴ്ന്ന നിലവാരത്തിലെ മുളക് വാഗ്ദാനം ചെയ്തു.

സംസ്ഥാനത്തുനിന്ന് കുരുമുളക് ശേഖരിക്കാൻ ഉത്തരേന്ത്യക്കാർ ഉത്സാഹിച്ചു. നാടൻ കുരുമുളകിന്‍റെ ലഭ്യത കുറഞ്ഞത് വില ഉയരാൻ കാരണമായി. 44,500 രൂപയിൽനിന്ന് ഗാർബിൾഡ് കുരുമുളക് 45,300ലെത്തി. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ ചരക്കിന്‍റെ നിരക്ക് ടണ്ണിന് 7,250-7,500 ഡോളറാണ്.


റബർ

വിനിമയവിപണിയിൽ ഡോളറിനു മുന്നിൽ ജാപ്പനീസ് യെൻ ശക്തിപ്രാപിച്ചത് റബറിൽനിന്ന് നിക്ഷേപകരെ പിന്തിരിപ്പിച്ചു. ടോക്കോം എക്സ്ചേഞ്ചിൽ റബർ മൂന്നു മാസത്തെ താഴ്ന്ന റേഞ്ചിലാണ്. കിലോഗ്രാമിന് 200 യെന്നിന്‍റെ താങ്ങ് റബറിനു കൈമോശം വന്നത് ഉത്പാദകരാജ്യങ്ങളെ ആശങ്കയിലാക്കി.

ജപ്പാനിലെ തളർച്ച ചൈനീസ്, സിംഗപ്പുർ, ഇന്ത്യൻ മാർക്കറ്റുകളുടെ മുന്നേറ്റത്തെ തളർത്തി. എന്നാൽ, ചൈനീസ് മോട്ടോർ വാഹനവില്പന നാലാം മാസവും നേട്ടത്തിൽ നീങ്ങിയത് റബറിനും ടയറിനും പ്രതീക്ഷ പകരുന്നു.

സംസ്ഥാനത്ത് നാലാം ഗ്രേഡ് 13,300 രൂപയിലും അഞ്ചാം ഗ്രേഡ് 13,000 രൂപയിലുമാണ്. തുലാവർഷത്തിനായി ഇനിയും കാത്തിരിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ന്യൂനമർദത്തെ തുടർന്നുള്ള മഴ വാരാന്ത്യം റബർ ടാപ്പിംഗ് തടസപ്പെടുത്തി.
രാജ്യത്ത് റബർ ഉത്പാദനം ഏപ്രിൽ- ഓഗസ്റ്റ് കാലയളവിൽ ഉയർന്ന വിവരം വിപണിയുടെ മുന്നേറ്റത്തിന് തടസമായി. ഓഗസ്റ്റിൽ അവസാനിച്ച അഞ്ചു മാസങ്ങളിൽ റബർ ഉത്പാദനം 5.7 ശതമാനം വർധിച്ച് 2.59 ലക്ഷം ടണ്ണിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ ഉത്പാദനം 2.45 ലക്ഷം ടണ്ണായിരുന്നു.



ഏലം

ലേലകേന്ദ്രങ്ങളിൽ വാരത്തിന്‍റെ ആദ്യ പകുതിയിൽ തളർന്ന ഏലക്ക പിന്നീട് കരുത്തു കാണിച്ചു. ദീപാവലി ഡിമാൻഡ് ആഭ്യന്തര ആവശ്യമുയർത്തി. കിലോഗ്രാമിന് 1,062 രൂപ വരെ ഇടിഞ്ഞെങ്കിലും പിന്നീട് വലുപ്പം കൂടിയ ഇനങ്ങൾ 1,259 രൂപയിലേക്കു കയറി. ഉത്തരേന്ത്യക്കാർക്കൊപ്പം കയറ്റുമതിക്കാരും ഏലക്ക സംഭരിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലകേന്ദ്രങ്ങളിൽ പുതിയ ഏലക്കയുടെ വരവ് ശക്തമാണ്.

ചുക്ക്

ചുക്കുവില സ്റ്റെഡി. ശൈത്യകാല ഡിമാൻഡ് മുൻനിർത്തി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉത്പന്നത്തിന് ആവശ്യക്കാരെത്തി. കൊച്ചിയിൽ നിത്യേന 150 ചാക്ക് ചുക്ക് വില്പനയ്ക്കിറങ്ങി. ഓഫ് സീസണായതിനാൽ കാർഷികമേഖലകളിൽ മികച്ചയിനം ചുക്ക് കാര്യമായില്ല. മീഡിയം ചുക്ക് 12,500 രൂപ, ബെസ്റ്റ് ചുക്ക് 13,500 രൂപ.

ജാതിക്ക

ജാതിക്ക അല്പം തളർച്ചയിലാണ്. ഉത്തരേന്ത്യയിൽനിന്നും കയറ്റുമതി മേഖലയിൽനിന്നും ജാതിക്കയ്ക്ക് ആവശ്യം കുറഞ്ഞു. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ 150-170, തൊണ്ടില്ലാത്തത് 270-310, ജാതിപത്രി 350-475 രൂപ.

വെളിച്ചെണ്ണ

രാജ്യം ദീപാവലിക്ക് ഒരുങ്ങിയെതിനൊപ്പം ഭക്ഷ്യയെണ്ണ വിപണികൾ ചൂടുപിടിച്ചു. എന്നാൽ, വെളിച്ചെണ്ണയിൽ ഇതു പ്രതിഫലിച്ചില്ല. വൻകിട മില്ലുകൾ സ്റ്റോക്ക് വിറ്റഴിക്കാൻ മത്സരിച്ചതും പ്രാദേശിക ഡിമാ‌ൻഡ് മങ്ങിയതും തിരിച്ചടിയായി.

വെളിച്ചെണ്ണ കിലോഗ്രാമിന് 200 രൂപ വരെ ഉയർന്നപ്പോൾ ഇതിന്‍റെ പകുതി വിലയ്ക്ക് പാം ഓയിൽ, സൂര്യകാന്തിയെണ്ണ എന്നിവ ലഭ്യമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 15,800 രൂപ. കാങ്കയത്ത് എണ്ണ 15,200 രൂപയിലാണ്. പ്രതികൂല കാലാവസ്ഥ മൂലം ഈ വാരം നാളികേര വിളവെടുപ്പും കൊപ്ര സംസ്കരണവും തടസപ്പെടാം. തുലാവർഷത്തിന്‍റെ വരവും വിളവെടുപ്പിനു തിരിച്ചടിയാവും.

സ്വർണം

ആഭരണകേന്ദ്രങ്ങളിൽ പവന് 280 രൂപ വർധിച്ചു. 22,080 രൂപയിൽ വില്പന തുടങ്ങിയ പവൻ ശനിയാഴ്ച 22,360 രൂപയിലാണ്. ഒരു ഗ്രാമിന്‍റെ വില 2,795 രൂപ. അഞ്ചാഴ്ചയ്ക്കിടെ ആദ്യമായി ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 1,300 ഡോളറിനു മുകളിലെത്തി. 1,277 ഡോളറിൽ ട്രേഡിംഗ് തുടങ്ങിയ സ്വർണം വാരാന്ത്യം ഒൗണ്‍സിന് 1,304 ഡോളറിലാണ്. സാങ്കേതികമായി ബുൾ തരംഗത്തിൽ നീങ്ങുന്ന വിപണി 1,334 ഡോളർ വരെ ഉയരാൻ ശ്രമം നടത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.