കമ്പനികളിലെ വനിതാ സാരഥികൾ വർധിച്ചു
Friday, September 30, 2016 11:38 AM IST
ന്യൂഡൽഹി: രാജ്യത്തെ കമ്പനികളിലെ വനിതാ ബോർഡ് അംഗങ്ങളുടെ എണ്ണത്തിൽ വർധന. ആറു വർഷംകൊണ്ട് ഇരട്ടിയിലധികമാണ് വർധന. 2010ൽ ബോർഡ് അംഗങ്ങളായി 5.5 ശതമാനം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 2015ൽ അത് 11.2 ശതമാനമായി. ക്രെഡിറ്റ് സ്യൂസെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടതാണ് ഈ കണക്ക്. ആഗോളതലത്തിൽ വനിതാ പ്രാതിനിധ്യം 14.7 ശതമാനമാണെന്നിരിക്കേ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ക്രെഡിറ്റ് സ്യൂസെ വിലയിരുത്തി.

വനിതാ മാനേജ്മെന്റ് വിന്യാസത്തിൽ ഇന്ത്യ 7.8 ശതമാനത്തിൽനിന്ന് 7.2 ശതമാനമായി കുറഞ്ഞു. കമ്പനിയുടെ സീനിയർ മാനേജ്മെന്റ് തലത്തിൽ വനിതകളുടെ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളിൽ ഏറ്റവും പുറകിൽ മൂന്നാമതാണ് ഇന്ത്യ. ഇന്ത്യക്കു പിന്നിൽ ജപ്പാനും ദക്ഷിണകൊറിയയുമാണ്.


കോർപറേറ്റ് ബോർഡ് അംഗങ്ങളിൽ ഏറ്റവും അധികം വനിതകളുള്ള രാജ്യം നോർവെയാണ്. പിന്നാലെ ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, ഫിൻഡ് എന്നീ രാജ്യങ്ങളുമുണ്ട്. ഏഷ്യാ പസഫിക് റീജണിൽ ഓസ്ട്രേലിയയാണു മുന്നിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.