മോസ്കോ ഭീകരാക്രമണം; യുക്രെയ്നു നേർക്ക് വിരൽ ചൂണ്ടി റഷ്യ
മോസ്കോ ഭീകരാക്രമണം; യുക്രെയ്നു നേർക്ക് വിരൽ ചൂണ്ടി റഷ്യ
Sunday, March 24, 2024 2:53 AM IST
മോസ്കോ: രണ്ടു പതിറ്റാണ്ടിനിടെ റഷ്യ നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പിന്നിൽ പ്രവർത്തിച്ചത് ഇസ്‌ലാമിക് സ്റ്റേറ്റോ, അതോ റഷ്യ ആരോപിക്കുന്നവിധം യുക്രെയ്ൻ ബന്ധമുള്ളവരോ എന്നതാണ് ഇപ്പോളുയരുന്ന ചോദ്യം.

വടക്കുപടിഞ്ഞാറൻ മോസ്കോ പ്രാന്തത്തിലെ ക്രോക്കസ് സിറ്റി ഹാളിൽ ആക്രമണം നടത്തിയവർക്ക് യുക്രെയ്ൻ ബന്ധമുണ്ടെന്ന സൂചന റഷ്യൻ പ്രസിഡന്‍റ് പുടിൻ നല്കിക്കഴിഞ്ഞു.

അറസ്റ്റിലായ അക്രമികൾക്ക് റഷ്യൻ അതിർത്തി കടക്കാൻ യുക്രെയ്ൻ ഭാഗത്തെ ചിലരുടെ സഹായം കിട്ടിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പുടിൻ പറഞ്ഞത്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും വെളിച്ചത്തുകൊണ്ടുവന്ന് ശിക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു.

ആക്രമണം നടത്തിയ നാലു പേർ അടക്കം 11 പേരെ അറസ്റ്റ് ചെയ്തെന്നറിയിച്ച റഷ്യൻ അന്വേഷണ ഏജൻസി എഫ്എസ്ബിയും ഇവർക്ക് യുക്രെയ്ൻ ബന്ധമുണ്ടെന്നാരോപിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റഷ്യയുടെ തിരിച്ചടി എന്തായിരിക്കുമെന്നതിൽ വലിയ ആശങ്കയുണ്ട്.

നേരത്തേ ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതാണ്. ഐഎസിന്‍റെ മാധ്യമമായ ‘അമാഖി’ൽ ആണ് ഇതു സംബന്ധിച്ച അറിയിപ്പു വന്നത്. മുസ്‌ലിം ഭൂരിപക്ഷ ചെച്നിയയിൽ റഷ്യൻ സേന നടത്തിയ രണ്ടു യുദ്ധങ്ങളും സിറിയയിലെ റഷ്യൻ സേനയുടെ ഇടപെടലുകളും ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി.

റഷ്യയിലെ നോർത്ത് കോക്കസസിലുള്ള തീവ്രവാദ ഗ്രൂപ്പുകൾ പതിറ്റാണ്ടുകളായി റഷ്യൻ സേനയുമായി ഏറ്റുമുട്ടലിലാണ്. ഐഎസ് ശക്തമായിരുന്ന കാലത്ത് ഈ ഗ്രൂപ്പിലെ അംഗങ്ങൾ സിറിയയിലേക്കു കൂട്ടത്തോടെ പോയിരുന്നു.


അമേരിക്ക ഈ മാസമാദ്യം മോസ്കോയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്കിയിരുന്നതാണ്. സംഗീത പരിപാടികൾ അടക്കം ആള് കൂടുന്ന സ്ഥലങ്ങളിൽ അമേരിക്കൻ പൗരന്മാർ പോകരുത് എന്നായിരുന്നു ഏഴാം തീയതി മോസ്കോയിലെ യുഎസ് എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറഞ്ഞത്.

ആക്രമണം നടത്തിയ നാലു പേർ അടക്കം 11 പേർ അറസ്റ്റിൽ

മോസ്കോ: ഭീകരാക്രമണം നടത്തിയ നാലു പേർ അടക്കം 11 പെരെയാണ് അറസ്റ്റ് ചെയ്തതെന്ന് റഷ്യൻ അന്വേഷണ ഏജൻസിയായ എഫ്എസ്ബി പ്രസ്താവനയിൽ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി ആക്രമണം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട ഇവർ റഷ്യ-യുക്രെയ്ൻ അതിർത്തി ലക്ഷ്യമാക്കിയാണ് നീങ്ങിയത്. അതിർത്തി കടക്കാനായിരുന്നു ഇവരുടെ ശ്രമം. യുക്രെയ്നിൽ ഇവർക്ക് ബന്ധങ്ങളുണ്ട്.

യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബ്രയാൻസ്കിൽനിന്നാണ് ഇവർ പിടിയിലായത്. ആക്രമണത്തിൽ പങ്കുള്ള മറ്റു പ്രതികളെ പിടികൂടാനുള്ള ഊർജിത ശ്രമം നടക്കുന്നതായും എഫ്എസ്ബി അറിയിപ്പിൽ പറയുന്നു.

അതേസമയം റഷ്യൻ ആരോപണം അസംബന്ധമാണെന്ന് യുക്രെയ്ൻ പ്രതികരികരിച്ചു. യുക്രെയ്ൻ അതിർത്തിയിലുടനീളം സൈനികരും സ്പെഷൽ ഫോഴ്സും ഉണ്ടെന്ന് മിലിട്ടറി ഇന്‍റലിജൻസ് വക്താവ് ആന്ദ്രിയ് യുസോവ് പറഞ്ഞു.

അതിർത്തി ഇപ്പോൾ യുദ്ധമുന്നണി പോലെയാണ്. ഭീകരാക്രമണം നടത്തിയവർ യുക്രെയ്ൻ ലക്ഷ്യമാക്കി നീങ്ങിയെന്നു പറയുന്നതിനർഥം അവർ മണ്ടന്മാരോ ആത്മഹത്യയ്ക്കു തയാറായവരോ ആണെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.