ക്യൂബയിൽ അപൂർവ പ്രതിഷേധവുമായി ജനം
ക്യൂബയിൽ അപൂർവ പ്രതിഷേധവുമായി ജനം
Monday, March 18, 2024 11:09 PM IST
ഹവാന: കമ്യൂണിസ്റ്റ് ക്യൂബയിൽ ഭക്ഷണവും വൈദ്യുതിയുമില്ലാതെ പൊറുതിമുട്ടിയ ജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങി.

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയിലാണ് അപൂർവ പ്രതിഷേധം. ഹവാനയിൽനിന്ന് 800 കിലോമീറ്റർ കിഴക്കുള്ള ഇവിടെ ദിവസം 14 മണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണു ക്യൂബ കടന്നുപോകുന്നത്. അമേരിക്കയുടെ ഉപരോധങ്ങളാണ് ഇതിനു കാരണമെന്നു പ്രസിഡന്‍റ് മിഗ്വൽ ഡയസ് കാനലിന്‍റെ ഭരണകൂടം ആരോപിക്കുന്നു.

കോവിഡ് മഹാവ്യാധിയോടെ ക്യൂബയുടെ നില കൂടുതൽ പരുങ്ങലിലാണ്. ഫെബ്രുവരിയിൽ സർക്കാർ യുഎന്നിനോട് ഭക്ഷണം തന്നു സഹായിക്കണമെന്നഭ്യർഥിച്ചു. ഏഴു വയസിനു താഴെയുള്ള കുട്ടികൾക്കായി പാൽപ്പൊടി ചോദിച്ചതും ഇതിൽ ഉൾപ്പെടുന്നു.


ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇന്ധനമില്ലാത്തതാണു വൈദ്യുതി പ്രതിസന്ധിക്കു കാരണം. മരുന്നുകളുടെ അഭാവവും ക്യൂബ നേരിടുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പം 30 ശതമാനത്തിലെത്തി. എന്നാൽ, യഥാർഥ കണക്ക് ഇതിലും വളരെ ഉയരത്തിലായിരിക്കുമെന്നാണ് അനുമാനം.

സമാധാനത്തോടെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും ക്യൂബൻ ഭരണകൂടം മാനിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.