രോഹിത് വെമുലയുടെ മരണം: വീണ്ടും അന്വേഷണത്തിനു നീക്കം
രോഹിത് വെമുലയുടെ മരണം:  വീണ്ടും അന്വേഷണത്തിനു നീക്കം
Sunday, May 5, 2024 2:15 AM IST
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ രോഹിത് വെമുല ജീവനൊടുക്കിയ സംഭവത്തെക്കുറിച്ചുള്ള പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് വിവാദത്തിൽ. 2016ലാണ് രോഹിത വെമുല ജീവനൊടുക്കിയത്. ജാതിവിവേചനം മൂലമാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന ആരോപണം രാജ്യമെന്പാടും ചർച്ചയായിരുന്നു.

എന്നാൽ രോഹിത് ദളിതനല്ലെന്നും യഥാർഥ ജാതി പുറത്താകുമെന്നു ഭയന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നുമാണ് അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോർട്ടിൽ പോലീസ് പറയുന്നത്. രോഹിതിന്‍റെ മരണത്തിന് ഉത്തരവാദികളെന്നു സംശയിച്ചിരുന്ന മുൻ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരെ തെളിവുകളുടെ അഭാവത്തിൽ റിപ്പോർട്ടിൽ കുറ്റവിമുക്തരാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, രോഹിതിന്‍റെ അമ്മ രാധിക വെമുല നീതി തേടി മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ കണ്ടു. രോഹിത് ജീവനൊടുക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

എബിവിപി നേതാവിനെ മർദിച്ചു എന്ന കുറ്റത്തിന് ഹോസ്റ്റലിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ചു ദളിത് ഗവേഷക വിദ്യാർഥികളിലൊരാളായിരുന്നു രോഹിത് വെമുല. സമരം തുടരുന്നതിനിടെ രോഹിത് ജീവനൊടുക്കുകയായിരുന്നു.

വിദ്യാർഥി സംഘർഷത്തിൽ അന്വേഷണമാവശ്യപ്പെട്ട് അന്നത്തെ കേന്ദ്ര തൊഴിൽ മന്ത്രിയായിരുന്ന ബണ്ഡാരു ദത്താത്രേയ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു നൽകിയ കത്തിൽ ദളിത് വിദ്യാർഥികളെ തീവ്രവാദികളും ദേശവിരുദ്ധരുമായി മുദ്രകുത്തിയെന്നും ഇതേത്തുടർന്നുള്ള മാനസിക സംഘർഷത്തിലാണ് രോഹിത് വെമുല ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം. ഇതോടെ സംഭവം രാജ്യം മുഴുവൻ ചർച്ചാവിഷയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.