ജെഡി-എസ് കേരള ഘടകം; വോട്ടെണ്ണലിനു ശേഷം പുതിയ പാർട്ടി
ജെഡി-എസ് കേരള ഘടകം; വോട്ടെണ്ണലിനു ശേഷം പുതിയ പാർട്ടി
Thursday, May 9, 2024 1:15 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പൂർത്തിയായ ശേഷം പുതിയ പാർട്ടി രൂപീകരിക്കാൻ ജനതാദൾ-എസ് കേരള ഘടകം തീരുമാനിച്ചു.

ഇന്നലെ തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗത്തിലാണ് പുതിയ പാർട്ടി രൂപീകരണത്തിലേക്കു കടക്കാൻ തീരുമാനമായത്. പുതിയ പാർട്ടി രൂപീകരിക്കുന്നതാണ് ഉചിതമെന്നു ഭൂരിഭാഗം ഭാരവാഹികളും ജില്ലാ പ്രസിഡന്‍റുമാരും യോഗത്തിൽ അഭിപ്രായപ്പെട്ടു.

എൻസിപിയിൽ ലയിക്കുന്നതും ചർച്ചയിലെത്തിയെങ്കിലും എൻസിപി കോണ്‍ഗ്രസിൽ ലയിക്കുമെന്ന ശരദ്പവാറിന്‍റെ പ്രസ്താവനയോടെ ഇതുസംബന്ധിച്ച ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

ജനതാദൾ-എസ് ദേശീയതലത്തിൽ ബിജെപിക്കൊപ്പം ചേർന്നതും കർണാടകയിൽ എച്ച്.ഡി. ദേവഗൗഡയുടെ മകൻ എച്ച്.ഡി. രേവണ്ണയും മകനും ലൈംഗികപീഡന കേസുകളിൽ പ്രതിസ്ഥാനത്ത് എത്തിയതും പാർട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് ദേശീയ ഘടകവുമായുള്ള ബന്ധം മുറിക്കാൻ നിർണായക സംസ്ഥാന സമിതി വിളിച്ചു ചേർത്തത്.

കർണാടകയിൽ ബിജെപിയുടെ സഖ്യകക്ഷിയായ നാൾ മുതൽ കേരളത്തിൽ ജെഡി- എസുമായി ബന്ധം വേർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പു വിലയിരുത്തലുമുണ്ടായി. എൽഡിഎഫ് മികച്ച വിജയം നേടുമെന്നാണു ജെഡിഎസ് വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.