"ഏജന്‍സികള്‍ ഇടപെട്ടു'; ഭൂമി തരംമാറ്റത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട്‌
 ഏജന്‍സികള്‍ ഇടപെട്ടു ;  ഭൂമി തരംമാറ്റത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട്‌
Thursday, May 9, 2024 1:15 AM IST
തിരുവനന്തപുരം: ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതും തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ടതുമായി ഭൂമി ഏജൻസികളുടെ ഇടപെടലിലൂടെ തരംമാറ്റുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ. ഇതുസംബന്ധിച്ച രഹസ്യ പരാതികളെ തുടര്‍ന്ന് സംസ്ഥാനത്താകെ വിജിലൻസ് മിന്നൽ പരിശോധന നടത്തി.

28 റവന്യു ഡിവിഷണൽ ഓഫീസുകളിൽ നടക്കുന്ന പരിശോധന രാത്രിയും തുടരുകയാണ്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പരസ്യം ചെയ്ത്, റവന്യു ഉദ്യോഗസ്ഥരെയും കൃഷി ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു ക്രമക്കേട് നടത്തുന്നതായി കണ്ടെത്തി. കാസർഗോഡ് ആർഡി ഓഫീസിൽ പരിശോധിച്ച ഫയലുകളിൽ ഭൂരിഭാഗത്തിലും ഒരേ ഏജൻസി ഇടപെട്ടതിന്‍റെ തെളിവുകൾ ലഭിച്ചു.

50 സെന്‍റിൽ കൂടുതൽ വിസ്തീർണമുള്ള വസ്തുവിന്‍റെ 10 ശതമാനം ജലസംഭരണത്തിനായി മാറ്റിവയ്ക്കണമെന്നും 2017നുശേഷം രജിസ്റ്റർ ചെയ്ത ഭൂമി തരംമാറ്റത്തിന് പരിഗണിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടെങ്കിലും ഏജൻസികൾ വഴി സമർപ്പിച്ച അപേക്ഷികളിൽ പലയിടത്തും ഇത് അട്ടിമറിച്ചതായും കണ്ടെത്തി.

25 സെന്‍റിന് താഴെയുളള ഭൂമിതരംമാറ്റം സൗജന്യമായതിനാൽ ചില സ്ഥലങ്ങളിൽ ഭൂമിയുടെ അളവ് 25 സെന്‍റിന് താഴെയാക്കി പ്രമാണം ചെയ്ത ശേഷം ഭൂമിതരം മാറ്റത്തിന് നൽകി സർക്കാരിന് സാന്പത്തിക നഷ്ടമുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

ഫയലുകൾ ഇപ്പോഴും പരിശോധിച്ചുവരുന്നതിനാൽ ക്രമക്കേടിന്‍റെ വിവരങ്ങൾ പൂർണമല്ല. ഇന്ന് ഉച്ചയോടെ ഫയലുകൾ പരിശോധിക്കുന്നത് പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.