മലപ്പുറം എ ക്ലാസ്‌
Thursday, May 9, 2024 1:15 AM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം വിദ്യാഭ്യാസ ജില്ല ഒന്നാമതെത്തി.

4934 പേർ മലപ്പുറത്ത് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിപ്പിച്ച് വിജയിപ്പിച്ച സ്കൂളെന്ന നേട്ടം മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിനാണ്. 2,055 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതിൽ 2052 വിദ്യാർഥികളും വിജയിച്ചു.

892 സർക്കാർ സ്കൂളുകൾ നൂറു ശതമാനം വിജയം സ്വന്തമാക്കി. പ്രൈവറ്റ് വിഭാഗത്തിലെ പുതിയ സ്കീമിൽ പരീക്ഷയെഴുതിയ 94 പേരിൽ 66 പേർ ജയിച്ചു. പഴയ സ്കീമിൽ 24 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 14 പേർ വിജയം കണ്ടു. സർട്ടിഫിക്കറ്റുകൾ ജൂണ്‍ ആദ്യ വാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാവും. മാർക്ക് ലിസ്റ്റുകൾ മൂന്ന് മാസത്തിനകം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

മുന്നിൽ മലപ്പുറം

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഈ വർഷവും മുന്നിൽ മലപ്പുറം ജില്ലയാണ്. ആകെ 11974 വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇവരിൽ 8415 പേർ പെണ്‍കുട്ടികളും 3559 പേർ ആണ്‍കുട്ടികളുമാണ്. കോഴിക്കോട് ജില്ലയാണ് രണ്ടാമത്. 8563 പേരാണ് ജില്ലയിൽ ഫുൾ എ പ്ലസ് നേട്ടം കൊയ്തത്.

ഗൾഫിൽ 96.81%

ഗൾഫ് മേഖലയിൽ എസ്എസ്എൽസിക്ക് 96.81 ശതമാനം വിജയം. ഏഴ് പരീക്ഷാ കേന്ദ്രങ്ങളിലായി 533 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 516 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. മൂന്ന് ഗൾഫ് സെന്‍ററുകൾ 100 ശതമാനം വിജയം നേടി.

ദ മോഡൽ സ്കൂൾ അബുദാബി, ദ ഇൻഡ്യൻ സ്കൂൾ ഫുജേറ, ദ ന്യൂ ഇൻഡ്യൻ മോഡൽ സ്കൂൾ ഷാർജ എന്നിവയാണത്. ലക്ഷദ്വീപിൽ 97.19 ശതമാനമാണ് വിജയം. ഒന്പത് കേന്ദ്രങ്ങളിലായി 285 കുട്ടികളാണ് ലക്ഷദ്വീപിൽ പരീക്ഷയെഴുതിയത്. ഇതിൽ 277 പേരും വിജയികളായി.

സേ പരീക്ഷ 28 മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി ഉത്തര ക്കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഇന്നു മുതൽ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ 28 മുതൽ ജൂണ്‍ ആറു വരെ നടത്തും. ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.

ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂണ്‍ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകുന്നതാണെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.