എടത്വയിൽ ഭക്തിനിറവില്‍ തിരുനാള്‍ പ്രദക്ഷിണം
എടത്വയിൽ ഭക്തിനിറവില്‍ തിരുനാള്‍ പ്രദക്ഷിണം
Wednesday, May 8, 2024 2:07 AM IST
എടത്വ: പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഭക്തിനിറവില്‍ തിരുനാള്‍ പ്രദക്ഷിണം നടന്നു.

കടുത്ത ചൂടിനെ അവഗണിച്ച് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുംനിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ പള്ളിയങ്കണത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു.

മൂന്നിന് കുഴിത്തുറൈ ബിഷപ് ഡോ. ആല്‍ബര്‍ട്ട് അനസ്താസിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തമിഴ് കുര്‍ബാനയെത്തുടര്‍ന്നാണ് തിരുസ്വരൂപം പ്രദക്ഷിണത്തിനായി എടുത്തത്.

പ്രദക്ഷിണത്തിന് ഫാ. സേവ്യർ ഇലവുംമൂട്ടിൽ കാര്‍മികത്വം വഹിച്ചു. മുന്നിൽ വിശുദ്ധന്‍റെ കൊടിയും പിന്നില്‍ നൂറുകണക്കിന് മുത്തുക്കുടകളും വിശുദ്ധരുടെ രൂപങ്ങളും പൊന്‍, വെള്ളി കുരിശുകളും മെഴുകുതിരികളും പ്രദക്ഷിണവീഥിയില്‍ അണിചേര്‍ന്നു. ഏറ്റം അവസാനമായാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പുറത്തേക്ക് എഴുന്നള്ളിച്ചത്.

തിരുസ്വരൂപം പള്ളിക്കു വലംവച്ചപ്പോള്‍ വിശ്വാസികള്‍ തളിര്‍വെറ്റിലയും പൂക്കളും നോട്ടുമാലകളും തിരുസ്വരൂപത്തില്‍ അര്‍പ്പിച്ചു വണങ്ങി. ജാതിമത ഭേദമന്യേ എടത്വയിലെത്തിയ വിശ്വാസികള്‍ തിരുസ്വരൂപത്തിന് മുന്‍പില്‍ നിറകണ്ണുകളോടെയാണ് തൊഴുതു നിന്നത്. “പുനിത ജോര്‍ജിയരേ, എങ്കളുക്കാകെവേണ്ടും കാത്തുകൊള്‍കേ...” എന്ന പ്രാര്‍ഥന തമിഴ് മക്കളുടെ നാവില്‍നിന്നുയര്‍ന്നു.

തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറയിലെ വിശ്വാസികളാണ് പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിച്ചത്. പരമ്പരാഗതമായി പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതിനുള്ള അവകാശം ഈ തുറക്കാര്‍ക്കാണ്.

പ്രദക്ഷിണത്തിനു ശേഷം ഇവര്‍ പള്ളിയില്‍നിന്ന് അവകാശനേര്‍ച്ചയായി വല കെട്ടുന്നതിനുള്ള തലനൂല്‍, വള്ളത്തില്‍ കെട്ടാനുള്ള കൊടി, ഉപ്പ്, കുരുമുളക്, മലര്‍ എന്നിവ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരനിൽനിന്ന് ഏറ്റുവാങ്ങിയാണ് രാത്രിയോടെ മടങ്ങിയത്.

14നാണ് എട്ടാമിടം. വൈകുന്നേരം നാലിന് ചെറിയരൂപം എഴുന്നള്ളിച്ചു കുരിശടിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് കൊടിയിറങ്ങും. അന്ന് രാത്രി 9.30ന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.