യുഡിഎഫ് കേരളം തൂത്തുവാരും: രമേശ് ചെന്നിത്തല
യുഡിഎഫ് കേരളം തൂത്തുവാരും:  രമേശ് ചെന്നിത്തല
Wednesday, April 17, 2024 5:16 AM IST
സാബു ജോണ്‍
തിരുവനന്തപുരം: യുഡിഎഫ് കേരളം തൂത്തുവാരുമെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഭരണവിരുദ്ധ വികാരമായിരിക്കും ഇത്തവണ എൽഡിഎഫിന്‍റെ കഥ കഴിക്കാൻ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര തവണ കേരളത്തിൽ വന്നാലും ബിജെപിക്കു സീറ്റൊന്നും കിട്ടാൻ പോകുന്നില്ലെന്നും ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.

? യുഡിഎഫിന്‍റെ സാധ്യതകൾ എങ്ങനെ.

ഇത്തവണ യുഡിഎഫ് തരംഗമാണ്. ഇരുപതിൽ ഇരുപതും ജയിക്കും.
? കഴിഞ്ഞ തവണത്തെ ശബരിമല വിഷയം പോലെ വികാരപരമായ വിഷയങ്ങൾ ഇത്തവണ ഇല്ല. രാഹുൽ ഫാക്ടറും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതു പോലെ ശക്തമാകില്ല. പിന്നെ എന്താണു തരംഗത്തിനു പിന്നിൽ.

ഭരണത്തിനെതിരായ വികാരംതന്നെ പ്രധാന കാരണം. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തു നടന്ന തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടതിനു സമാനമായ ജനവികാരം ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിക്കും. ഭരണത്തേക്കുറിച്ചോ സർക്കാരിനേക്കുറിച്ചോ ഒരക്ഷരം മുഖ്യമന്ത്രിയും ഇടതുപക്ഷക്കാരും പറയാത്തത് ജനത്തിന്‍റെ തിരിച്ചടിയുണ്ടാകുമോ എന്ന ഭയം മൂലമാണ്.

? പൗരത്വ നിയമ ഭേദഗതി പ്രധാന പ്രചാരണ വിഷയമായി ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നതു വഴി മുസ്‌ലിം ന്യൂനപക്ഷ വോട്ടുകൾ അവരിലേക്കു നീങ്ങാനുള്ള സാധ്യത യില്ലേ.
അതു വിലപ്പോകില്ല. ബിജെപിക്കെതിരേ പൊരുതാൻ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അറിയാം. അവരുടെ പിന്തുണ കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കുമായിരിക്കും.

? ക്രിസ്ത്യൻ വിഭാഗങ്ങളിൽ സ്വാധീനം വർധിപ്പിക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. അതും യുഡിഎഫിനല്ലേ നഷ്ടമുണ്ടാക്കുക.

ബിജെപി ശ്രമിക്കുന്നുണ്ട് എന്നതു സത്യമാണ്. എന്നാൽ മണിപ്പുരിലെ സംഭവങ്ങളും ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കു നേരേ നടക്കുന്ന സംഭവങ്ങളും അവർ കാണുന്നുണ്ട്. മണിപ്പുരിൽ നൂറു കണക്കിനു ക്രൈസ്തവ ദേവാലയങ്ങളാണു തകർക്കപ്പെട്ടത്. ഈ സംഭവം തെരഞ്ഞെടുപ്പിൽ ബിജെപിക്കു വലിയ തിരിച്ചടിയാകും.


? കേരളത്തിൽ യുഡിഎഫിന്‍റെ പ്രധാന എതിരാളി മോദിയാണോ പിണറായി വിജയനാണോ.
ബിജെപിയെയും ഇടതുപക്ഷത്തെയും ഞങ്ങൾ ഒരു പോലെ എതിർക്കുന്നു. കേന്ദ്രത്തിൽ ബിജെപി ഭരണത്തിന് അറുതി വരുത്താനാണ് ഇന്ത്യാ സഖ്യം ശ്രമിക്കുന്നത്. അതു സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ ജനവിരുദ്ധ സർക്കാരിനു തിരിച്ചടി നൽകാൻ ജനം കാത്തിരിക്കുകയാണ്. ഇരുകൂട്ടർക്കും ഇത്തവണ കേരളത്തിൽ സീറ്റുണ്ടാകില്ല.

? കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നു. തുടർച്ചയായി അദ്ദേഹം കേരളത്തിൽ വരുന്നു.

കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബിജെപി മൂന്നാം സ്ഥാനത്തു മാത്രമാണ്. അതിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. മോദി എത്ര തവണ വരുന്നോ അതിനനുസരിച്ച് യുഡിഎഫിന്‍റെ വോട്ട് വർധിച്ചു കൊണ്ടിരിക്കും.

? എന്താണ് പിണറായി സർക്കാരിനെതിരേയുള്ള കുറ്റപത്രം.

കഴിഞ്ഞ എട്ടു വർഷത്തിനിടെ ചൂണ്ടിക്കാണിക്കാൻ എന്തെങ്കിലുമൊരു ഭരണനേട്ടമുണ്ടോ. അവർ തുടങ്ങി അവർ പൂർത്തിയാക്കിയ ഏതെങ്കിലുമൊരു വൻകിട പദ്ധതിയുണ്ടോ. ആകെ ഉണ്ടായിരുന്നത് കെ റെയിൽ ആണ്. അതിനെ ജനങ്ങൾ എങ്ങനെ എതിർത്തു എന്നു കേരളം കണ്ടതാണ്. പിന്നെ പറഞ്ഞത് കെ ഫോണ്‍. അതൊരു ദുഃസ്വപ്നമായി ഇപ്പോൾ അവശേഷിക്കുന്നു. എപ്പോൾ പൂട്ടും എന്നേ അറിയേണ്ടതുള്ളു.

സിപിഎമ്മുകാർക്ക് ആകെ അറിയാവുന്നത് കൊലപാതകമാണ്. പാനൂരിൽ തെരഞ്ഞെടുപ്പു സമയത്തുതന്നെ അവർ ബോംബ് നിർമിച്ചത് എന്തിനാണ്? ആരെ ആക്രമിക്കാനാണ്?

? കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനില്ല എന്നു പ്രകാശ് കാരാട്ട് പറഞ്ഞിരിക്കുന്നു.
അദ്ദേഹത്തിന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.