സർപ്രൈസ്, സൂപ്പർ, കൂൾ... സിദ്ധാർഥ്
സർപ്രൈസ്,   സൂപ്പർ, കൂൾ...   സിദ്ധാർഥ്
Wednesday, April 17, 2024 4:55 AM IST
സിജോ പൈനാടത്ത്
കൊച്ചി: ഐപിഎലും റിലീസിംഗ് സിനിമകളും വിടില്ല... കൂട്ടുകാരൊത്തുള്ള കറക്കങ്ങളും കുറവല്ല. അപ്പോഴും പഠനത്തിലെ ചിട്ടകളിൽ തെല്ലും വിട്ടുവീഴ്ചയുമില്ല. അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ ദേശീയതലത്തിൽ‌ നാലാം റാങ്ക് സ്വന്തമാക്കി കേരളത്തിനാകെയും അഭിമാനത്തിളക്കമായി മാറിയ സിദ്ധാർഥ് രാംകുമാറിന്‍റെ വിജയവഴികളിൽ കഠിനാധ്വാനവും കൗതുകങ്ങളും ഏറെ.

കൊച്ചി വടുതല ചിന്മയ വിദ്യാലയത്തിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ പഠനം. ചെറുപ്പം മുതലേ പരീക്ഷാദിവസങ്ങളിൽ ടെൻഷൻ തലയ്ക്കുപിടിക്കുന്ന രീതി സിദ്ധാർഥിനില്ലെന്നു സഹോദരൻ അഡ്വ. ആദർശ് പറയുന്നു. ഏതു പരീക്ഷകളെയും ‘കൂൾ’ ആയി നേരിടുന്ന പ്രകൃതമാണു സിദ്ധാർഥിന്‍റേത്. പഠനകാലത്തുതന്നെ സിവിൽ സർവീസ് എന്ന സ്വപ്നം നെഞ്ചേറ്റി.

തിരുവനന്തപുരത്തെ കോളജ് ഓഫ് ആർകിടെക്ചറിൽ എൻജിനിയറിംഗ് ബിരുദപഠന സമയത്തുതന്നെ ഐഎഎസിൽ ആദ്യശ്രമം നടത്തി. അന്നു പ്രിലിമിനറി കടന്പ കടന്നില്ല. പിന്മാറാതെ പരിശ്രമം തുടർന്നു. 2020ല്‍ റിസര്‍വ് ലിസ്റ്റില്‍ ഇടംപിടിച്ച സിദ്ധാര്‍ഥിന് ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി. അപ്പോഴും കൂടുതൽ മികച്ച ഉയരങ്ങൾ സ്വന്തമാക്കാനുള്ള പരിശീലനം തുടർന്നു. അടുത്ത വർഷം 181-ാം റാങ്കിലേക്ക്. അക്കുറി ഐപിഎസ് റാങ്ക് പട്ടികയിലും ഇടം നേടി. 2022ല്‍ റാങ്ക് 121 ആക്കി ഉയർത്തി.


ഐഎഎസ്സായാലും ഐപിഎസായാലും കേരളത്തിൽത്തന്നെ സേവനം ചെയ്യണം- സിദ്ധാർഥും കുടുംബാംഗങ്ങളും അന്നേ ഇഷ്ടം വ്യക്തമാക്കി. ഐപിഎസ്സിൽ ചേർന്ന് ‌ഹൈദരാബാദിൽ പരിശീലനം തുടരുന്നതിനിടെയാണു വീട്ടുകാരെ പോലും അറിയിക്കാതെ കഴിഞ്ഞ വർഷം ഐഎഎസ് പരീക്ഷ വീണ്ടും എഴുതിയത്.

നാലാം റാങ്ക് എന്ന സിദ്ധാർഥിന്‍റെ അതിശയിപ്പിക്കുന്ന നേട്ടം സർപ്രൈസായാണ് വീട്ടുകാർ അറിഞ്ഞത്. റാങ്ക് വാർത്ത സിദ്ധാർഥിനെ ഫോണിൽ വിളിച്ച് ഉറപ്പിച്ചശേഷമാണ് താനും വിശ്വസിച്ചതെന്ന് ആദർശ് പറയുന്നു. അപ്പോഴും സിദ്ധാർഥ് കൂൾ..‌.!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.