"ദാഹജലം സര്‍വത്രാല്‍ പ്രധാനം'; ജനാല വഴി അടുക്കളയിലേക്ക് എത്തിയ കുരങ്ങന്‍
Saturday, April 27, 2024 2:03 PM IST
കടുത്ത വേനലാണല്ലൊ. നാടെങ്ങുമുള്ള ജലശ്രോതസുകള്‍ വറ്റിവരണ്ടുകഴിഞ്ഞു. കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ ഈ കാലാവസ്ഥ വ്യതിയാനം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും കുഴപ്പിക്കുകയാണ്.

ഇക്കാര്യം ബോധ്യപ്പെടുത്തുന്ന ഒരു കാഴ്ച കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ എത്തുകയുണ്ടായി. എക്‌സിലെത്തിയ ദൃശ്യങ്ങളില്‍ ബംഗളൂര്‍ നഗരത്തിലെ ഒരു വീടിലെ കാഴ്ചയാണുള്ളത്.

ദൃശ്യങ്ങളില്‍ തുറന്നിട്ട ജനാല വഴി അടുക്കളയിലേക്ക് എത്തിയ കുരങ്ങന്‍ ദാഹമകറ്റാനായി വെള്ളം അന്വേഷിക്കുന്നതായി കാണാം. ഈ കുരങ്ങന്‍ അടുക്കളയിലെ പ്യൂരിഫയര്‍ തുറന്ന് അതില്‍ നിന്നും വെള്ളം കുടിക്കുകയാണ്. ഈ സമയം പുറത്തെ മരത്തിലായി മറ്റൊരു കുരങ്ങനും ഇരിക്കുന്നുണ്ട്.

വീട്ടുടമസ്ഥന്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. "കുരങ്ങന്‍മാര്‍ വെള്ളം കിട്ടാതെ അലയുകയാണ്. ഒരിറ്റ് വെള്ളത്തിനായി അവര്‍ വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നഗരത്തിലെ ജലക്ഷാമം മൃഗങ്ങളെയും ദോഷകരമായി ബാധിച്ചിരിക്കുന്നു. അവര്‍ക്ക് കൂടി വേണ്ടി ജലം പാഴാക്കാതെയിരിക്കാം' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു.

"നമുക്ക് മാത്രമല്ല വിശപ്പും ദാഹവുമുള്ളത്; മറ്റ് പക്ഷിമൃഗാദികള്‍ക്കായും മനസുകാട്ടുക' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.