• Logo

Allied Publications

Europe
സ്മാർട്ട് ഫോണ്‍ ആസക്തി ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നു
Share
ഫ്രാങ്ക്ഫർട്ട്: സ്മാർട്ട് ഫോണുകൾ വിപണി കീഴടക്കിയതോടെ യുവാക്കളുടേയും കൗമാര പ്രായക്കാരുടെയും മനസും കീഴടക്കി കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമുമായി യുവാക്കളും കൗമാരകാരും വിരൽത്തുന്പിൽ സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിൽ ജീവിക്കുന്നവരാണ്. എന്നാൽ സ്മാർട്ട് ഫോണുകളിൽ അടിമപ്പെടുന്നവരിൽ ആത്മഹത്യാ പ്രവണത അധികമായിരിക്കുകയാണെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്.

കൗമാര പ്രായത്തിലുള്ള കുട്ടികളിൽ ആത്മഹത്യാ പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ഗവേഷകർ പെണ്‍കുട്ടികളിലാണ് ഇത് അധികമായി കാണപ്പെടുന്നതെന്നും മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ സാൻ ഡിയേഗോ സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ജീൻ ട്വെൻജ് എന്ന ഗവേഷകനാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.

അഞ്ചുലക്ഷത്തോളം കൗമാരപ്രായക്കാരിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജേണൽ ക്ലിനിക്കൽ സൈക്കോളജിക്കൽ സയൻസിൽ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2010നും 2015 നും ഇടയിലുള്ള കാലയളവിൽ 13നും 18നും ഇടയിൽ പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാ നിരക്ക് 65 ശതമാനമായി വർധിച്ചിട്ടുണ്ടൈന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചും ദിവസങ്ങൾ തള്ളിനീക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും 58 ശതമാനം പേരിലും ശക്തമായ മാനസിക സമ്മർദ്ദത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാണെന്നും ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ആരോഗ്യം മെച്ചപ്പെടുത്താൻ സ്ക്രീനിന്‍റെ മുന്പിൽ ചെലവഴിക്കുന്ന സമയം വെട്ടിക്കുറച്ച് വ്യായാമം എന്തെങ്കിലും അല്ലെങ്കിൽ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ, മതപരമായ ചടങ്ങുകൾ് എന്നിവയിൽ സംബന്ധിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ
ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ