• Logo

Allied Publications

Europe
കാലാവസ്ഥാ വ്യതിയാനം: മാരത്തണ്‍ ഉച്ചകോടിക്കു ജർമനിയിൽ തുടക്കമായി
Share
ബോണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത 12 ദിവസത്തെ ഉച്ചകോടിക്ക് (ഇഛജ 23) പഴയ പശ്ചിമ ജർമൻ തലസ്ഥാനമായ ബോണിൽ തുടക്കമായി. 196 രാജ്യങ്ങളുടെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

12 നാൾ നീണ്ടു നിൽക്കുന്ന ഉച്ചകോടിയുടെ ആദ്യദിനം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജർമൻ പരിസ്ഥതി മന്ത്രി ബാർബെറ ഹെൻഡ്രിക് സ്വാഗതം ആശംസിച്ചു.ബോണ്‍ മേയറും മലയാളിയുമായ അശോക് ശ്രീധരൻ, ജർമൻ വികസന മന്ത്രി ഗെർഡ് മുള്ളർ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.

പാരീസ് ഉടന്പടി ഫലപ്രദമായി നടപ്പാക്കുന്നത് അടക്കം, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികൾക്ക് കരുത്തും വേഗവും വർധിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. പാരീസ് ഉടന്പടി ഒപ്പുവച്ച് രണ്ടു വർഷമാകുന്പോഴാണ് വിശാലമായ പുതിയ ഉച്ചകോടി നടത്തുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ പതിവില്ലാത്ത വിധത്തിൽ കാണപ്പെടുന്ന സാഹചര്യത്തിലാണ് ഉച്ചകോടി കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.

ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്. ഏഷ്യ, അമേരിക്ക, കരീബിയൻ പ്രദേശങ്ങളിൽ മില്യണ്‍ കണക്കിന് ആളുകളെ ബാധിച്ച കാലാവസ്ഥാ പ്രശ്നങ്ങൾ ചർച്ചയ്ക്കു വരും.

ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി, സയൻസ് ആൻഡ് ടെക്നോളജി മന്ത്രി ഡോ. ഹർഷ വർദ്ധൻ ആണ് നയിക്കുന്നത്. ഉച്ചകോടിയിൽ മിക്ക രാജ്യങ്ങളും തങ്ങളുടെ മുദ്രാവാക്യങ്ങൾ മുഴക്കിയുള്ള പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പവലിയന്‍റെ ഉദ്ഘാടനം മന്ത്രിമന്ത്രി ഡോ.ഹർഷ വർദ്ധൻ നിർവഹിച്ചു. സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് അഡീഷണൽ സെക്രട്ടറി എ.കെ.മേത്ത, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ബോണിലെ യുഎൻ സെന്‍ററിൽ നവംബർ ആറിന് ആരംഭിച്ച ഉച്ചകോടി 17 ന് സമാപിക്കും.

ഉച്ചകോടിക്കു മുന്നോടിയായി ബോണിൽ കൂറ്റൻ പ്രകടനം

യുഎൻ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നതിനു മുന്നോടിയായി ജർമനിയിലെ ബോണിൽ കൂറ്റൻ പ്രകടനം സംഘടിപ്പിച്ചു. സർക്കാരുകൾ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

കൽക്കരി ഉപയോഗം പൂർണമായി നിരോധിക്കുക എന്നാവശ്യപ്പെട്ട് ചുവന്ന വസ്ത്രങ്ങൾ ധരിച്ചാണ് പ്രകടനത്തിൽ പങ്കെടുക്കാൻ ആളുകളെത്തിയത്. പഴയ പശ്ചമ ജർമൻ തലസ്ഥാനമായ ബോണിൽ മാർച്ച് നടത്തിയ ഇവർ യുഎൻ സെന്‍ററിനു മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കി. ഇവിടെയാണ് 12 ദിവസം നീളുന്ന കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ